തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‍യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ, മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ ആദ്യ പുനരന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് ഡിജിപിക്ക് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, അകമ്പടി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.(Gunmen Assault case, SIT to submit re investigation report to DGP on Navakerala Sadas assault case)
ഇന്ന് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശനമായ അച്ചടക്ക നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, കേസുമായി ബന്ധപ്പെട്ട കേസ് ഡയറി തിരുത്തിയെന്ന ഗുരുതരമായ ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകും.
കേസ് ഡയറി പെൻഡ്രൈവിലാക്കി എത്തിച്ച ശേഷമാണ് തിരുത്തലുകൾ വരുത്തിയതെന്ന് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കൂടുതൽ പേരുടെ മൊഴികൾ കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. അതിനുശേഷമേ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ.
Story Summary
The Special Investigation Team (SIT) will submit its first re-investigation report to the DGP today regarding the assault on KSU-Youth Congress workers during the Navakerala Sadas. Action, including suspension, is expected against Chief Minister’s gunman Anil Kumar and other security personnel.

