തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തുന്ന സൗജന്യ യാത്രാ പദ്ധതിയുടെ നടപ്പാക്കൽ രീതികളെക്കുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്യും. പ്രായത്തിന്റെയോ വരുമാനത്തിന്റെയോ യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ മുഴുവൻ വനിതകൾക്കും സൗജന്യ യാത്ര ഉറപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.(Cabinet to discuss KSRTC free travel for women and IAS transfer row)
ജൂൺ 15 മുതൽ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേൽ കെഎസ്ആർടിസി ഉദ്യോഗസ്ഥർ അന്തിമ ചർച്ചകൾ പൂർത്തിയാക്കി വരികയാണ്. ഓർഡിനറി ബസ്സുകൾക്ക് പുറമെ സൂപ്പർ ഫാസ്റ്റ് ബസ്സുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്ന നിർദ്ദേശം നിലവിലുണ്ട്. അയൽസംസ്ഥാനമായ കർണാടകയിലെ മാതൃക പിന്തുടർന്ന് വനിതകൾക്കായി പ്രത്യേക യാത്രാ കാർഡുകൾ ഏർപ്പെടുത്തുന്ന കാര്യവും സജീവ പരിഗണനയിലാണ്.
കെഎസ്ആർടിസി ചർച്ചകൾക്ക് പുറമെ, മന്ത്രിമാരുമായി കൃത്യമായ കൂടിയാലോചനകൾ നടത്താതെ ഐഎഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിലുള്ള അതൃപ്തിയും ഇന്നത്തെ കാബിനറ്റ് യോഗത്തിൽ പുകയും.
Story Summary
The state cabinet meeting today will discuss the implementation of the free KSRTC travel scheme for women, aimed for a June 15 launch without any age or income barriers, possibly adopting the Karnataka model with smart cards. Additionally, ministers are expected to express their dissatisfaction over the Chief Secretary’s decision on the recent mass transfer of IAS officers without proper consultation.

