കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനം (Ayarkunnam family deaths). ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനമായത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
വിഷാംശം ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്നാണ് വിവിധ ദിവസങ്ങളിലായി മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50), ഭാര്യ ജോസ്ന (43), മകൾ മരിയ തെരേസ തോമസ് (17), മകൻ അലൻ തോമസ് (12) എന്നിവർ മരിച്ചത്. സംഭവത്തിന്റെ ദുരൂഹത കണക്കിലെടുത്താണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചതെന്നാണ് വിവരം.
നിലവിൽ അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചുവരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിന് ശേഷം മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, വിഷം എങ്ങനെ ശരീരത്തിലെത്തി, സംഭവത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്നതടക്കമുള്ള എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നാണ് സൂചന.
Story Summary:
The investigation into the deaths of four members of a family in Ayarkunnam, Kottayam, has been handed over to the District Crime Branch. Police will conduct a detailed probe into the circumstances surrounding the suspected poisoning deaths.


