തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച സംഭവത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. ഇത്തരം വിഷയങ്ങളിൽ തനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ലെന്നും ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ എന്നുമായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.(KC Venugopal Reaction Rathan Kelkar Appointment CM VD Satheesan Controversy)
അതേസമയം, നിയമന പ്രതിപക്ഷ പാർട്ടികൾ വി.ഡി. സതീശൻ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്. പശ്ചിമ ബംഗാളിൽ ചീഫ് ഇലക്ഷൻ ഓഫീസറെ മുഖ്യമന്ത്രിയുടെ പ്രധാന പദവിയിൽ നിയമിച്ചപ്പോൾ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അതിനെ ശക്തമായി എതിർത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇപ്പോഴത്തെ ഇരട്ടത്താപ്പിനെ കടന്നാക്രമിക്കുന്നത്.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ കെ.സി. വേണുഗോപാൽ രൂക്ഷവിമർശനം ഉന്നയിച്ചു. രാജ്യത്ത് ഇന്ധനവില നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ദുരിതം കാണാതെ ലോകം ചുറ്റിക്കറങ്ങുന്നതിലാണ് പ്രധാനമന്ത്രിക്ക് കൂടുതൽ ശ്രദ്ധയെന്നും വേണുഗോപാൽ പരിഹസിച്ചു. രാജ്യത്തെ പുതിയ തലമുറ ഇന്നത്തെ വ്യവസ്ഥിതികളിൽ എത്രത്തോളം അസ്വസ്ഥരാണ് എന്നതിന്റെ തെളിവാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ പോലുള്ള പുതിയ കൂട്ടായ്മകളുടെ ജനപ്രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജനകീയ മൂവ്മെന്റിനെയും അടിച്ചമർത്തുന്നത് ജനാധിപത്യപരമായി ശരിയല്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Story Summary
AICC General Secretary KC Venugopal distanced himself from defending the appointment of Rathan U. Kelkar as CM VD Satheesan’s secretary, stating that those in power should decide. Meanwhile, the CPIM and BJP intensified their protests following the official order, accusing the Congress of hypocrisy by recalling Rahul Gandhi’s past opposition to a similar appointment in West Bengal.

