തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മണ്ഡലത്തിലെ പരാജയത്തിന് കാരണം പാർട്ടിയിലെ ചിലർ പണം വാങ്ങിയതാണെന്ന ഗുരുതരമായ ആരോപണമാണ് സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ ഉയർന്നത്.(Nemom Election Result, CPM Inner Conflict Nemom Election Defeat Bribery Allegations V Sivankutty)
തോൽവിക്ക് വഴിയൊരുക്കിയവർക്കെതിരെ പാർട്ടി അന്വേഷണ കമ്മീഷനെ വയ്ക്കണമെന്നും, അങ്ങനെ ചെയ്താൽ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. മുതിർന്ന നേതാവ് എം. വി. ജയരാജൻ പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തുറന്നടി.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നേമത്ത് 4,978 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മണ്ഡലം പിടിച്ചടക്കിയത്. എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായിരുന്ന വി. ശിവൻകുട്ടിയെയാണ് രാജീവ് ചന്ദ്രശേഖർ പരാജയപ്പെടുത്തിയത്. കെ. എസ്. ശബരിനാഥനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി.
Story Summary
Severe allegations of bribery emerged during the CPM Area Committee meeting regarding the party’s election defeat in the Nemom constituency. Some party members reportedly accepted money from the BJP, leading to Rajeev Chandrasekhar’s narrow victory of 4,978 votes over sitting MLA and Minister V. Sivankutty. Committee members have demanded an internal party commission inquiry, promising to provide concrete evidence.

