Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomeKerala'കാഫിർ സ്ക്രീൻഷോട്ട്' വിവാദം: അന്വേഷണം ഊർജ്ജിതമാക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രിക്ക് കത്ത്...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: അന്വേഷണം ഊർജ്ജിതമാക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി കുറ്റ്യാടി MLA | Vadakara Kafir screenshot case

🎙️ Latest Podcast

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുറത്തുവന്ന ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം അടിയന്തിരമായി ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി എം.എൽ.എ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക ഓഫീസിൽ നേരിട്ടെത്തിയാണ് എം.എൽ.എ. നിവേദനം കൈമാറിയത്.(Vadakara Kafir screenshot case, Kuttiady MLA Letter To Home Minister Ramesh Chennithala)

നാടിന്റെ സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ച സൈബർ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടിട്ട് ഇപ്പോൾ 20 മാസത്തിലധികം കഴിഞ്ഞിരിക്കുകയാണെന്ന് എം.എൽ.എ. ചൂണ്ടിക്കാട്ടി.

Story Summary

Kuttiady MLA submitted a letter to Home Minister Ramesh Chennithala requesting an immediate speed-up of the investigation into the controversial ‘Kafir screenshot’ case from the Vadakara Lok Sabha election campaign. The MLA noted that it has been over 20 months since the High Court ordered a forensic examination of the mobile phones of DYFI leader Ribesh Ramakrishnan and others, but the final report is still pending. The Home Minister has assured strict action against the cybercriminals who tried to disrupt communal harmony.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.