തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വേറിട്ടൊരു രാഷ്ട്രീയ ദൃശ്യം. സി.പി.എം വിട്ട് യു.ഡി.എഫ് ചേരിയിലെത്തി തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച പ്രോടെം സ്പീക്കർ ജി. സുധാകരന് മുൻപാകെ മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു.(Pinarayi Vijayan Takes MLA Oath Shares Warm Handshake With Protem Speaker G Sudhakaran)
സഗൗരവം സത്യവാചകം ചൊല്ലിയ ശേഷം, രാഷ്ട്രീയ ഭേദമന്യേ നിറഞ്ഞ ചിരിയോടെ പരസ്പരം കൈ കൊടുത്തും തോളിൽ തട്ടിയും ഇരുവരും അഭിവാദ്യം ചെയ്തത് സഭയിലെ ഏറ്റവും ആകർഷകമായ കാഴ്ചയായി മാറി. ധർമ്മടം മണ്ഡലത്തിൽ നിന്നും 19,240 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ജി. സുധാകരനെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും കേരളത്തിൽ വലിയ ചർച്ചയായിരുന്നു. സുധാകരന്റെ കൂറുമാറ്റത്തെ പിണറായി വിജയനും എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ അതിശക്തമായ ഭാഷയിലാണ് അന്ന് വിമർശിച്ചിരുന്നത്. അക്ഷരമാലാ ക്രമത്തിൽ പിണറായി വിജയന്റെ പേര് വിളിച്ചപ്പോൾ അദ്ദേഹം ഡയസിലേക്ക് നടന്നു വന്നു. ഈ സമയം സ്പീക്കറുടെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് മുന്നോട്ട് വന്നാണ് ജി. സുധാകരൻ തന്റെ പഴയ രാഷ്ട്രീയ സാരഥിയെ സ്വീകരിച്ചത്. ഇരുവരും പരസ്പരം നോക്കി ചിരിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്തു. തുടർന്ന് സുധാകരൻ പിണറായി വിജയന്റെ തോളിൽ തട്ടി അഭിവാദ്യം ചെയ്യുകയും പിണറായി അത് സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്തു.
Story Summary
Former Chief Minister and current Opposition Leader Pinarayi Vijayan took his oath as an MLA in the 16th Kerala Legislative Assembly, sharing a warm and smiling handshake with Pro tem Speaker G. Sudhakaran. Despite past political friction and intense criticisms surrounding Sudhakaran’s exit from the CPM, the two veteran leaders displayed a moment of political camaraderie on the floor of the House.

