ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി അധികാരമേറ്റ വിജയ് സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ. സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾക്കായി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് എംഎൽഎ എസ് (Tamil Nadu Congress Minister Oath Controversy). രാജേഷ് കുമാറിനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വേദിയിൽ വെച്ചുതന്നെ തിരുത്തി. കില്ലിയൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജേഷ് കുമാർ സത്യപ്രതിജ്ഞാ വാചകങ്ങൾ വായിച്ചു തീർത്തയുടൻ ഔദ്യോഗിക രേഖയിലില്ലാത്ത വരികൾ കൂട്ടിച്ചേർക്കുകയായിരുന്നു.
“കാമരാജിന്റെ നാമം വാഴ്ക, ഭാരതരത്ന രാജീവ് ഗാന്ധി വാഴ്ക, ജനനായകൻ രാഹുൽ ഗാന്ധി വാഴ്ക” എന്നിങ്ങനെ രാജേഷ് കുമാർ വേദിയിൽ ഉറക്കെ വിളിച്ചുപറഞ്ഞു. ഇതോടെ ഇടപെട്ട ഗവർണർ, “ഇത് നിങ്ങളുടെ സത്യപ്രതിജ്ഞയുടെ ഭാഗമല്ല” എന്ന് പുഞ്ചിരിയോടെ ഓർമ്മിപ്പിച്ചു. ഗവർണറുടെ തിരുത്തലിന് പിന്നാലെ എംഎൽഎയും ചിരിച്ചുകൊണ്ട് ഔദ്യോഗിക രേഖകളിൽ ഒപ്പുവെക്കാൻ നീങ്ങി. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം മന്ത്രിസഭയിൽ അംഗമാകുന്ന രണ്ട് കോൺഗ്രസ് പ്രതിനിധികളിൽ ഒരാളാണ് രാജേഷ് കുമാർ. 60 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്‌നാട്ടിൽ ഒരു കോൺഗ്രസ് നേതാവ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് എന്ന ചരിത്രപരമായ പ്രാധാന്യവും ഈ ചടങ്ങിനുണ്ടായിരുന്നു.
Summary: During the cabinet expansion ceremony of the Vijay-led TVK government in Tamil Nadu, Governor Rajendra Viswanath Arlekar corrected Congress MLA S. Rajesh Kumar for raising political slogans during his oath. After reading the official text, the Killiyoor MLA chanted slogans praising Congress icons Kamaraj, Rajiv Gandhi, and Rahul Gandhi, prompting the Governor to spontaneously remind him with a smile that it was not part of the official oath. This event marks a historic moment as Congress joins a Tamil Nadu ministry for the first time since 1967.

