തിരുവനന്തപുരം: കണ്ണൂർ-തിരുവനന്തപുരം വിമാനയാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ പ്രതിഷേധത്തിലെടുത്ത കേസിൽ നിർണ്ണായക നിലപാടുമായി സർക്കാർ. പ്രതികൾക്കെതിരെ വ്യോമയാന നിയമം നിലനിൽക്കില്ലെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി.(Kerala Government Drops Strict Aviation Law Charges Against Youth Congress Workers In Pinarayi Vijayan Aircraft Protest Case)
നാല് വർഷത്തിന് ശേഷമാണ് പ്രതികൾക്കെതിരെയുള്ള ഗുരുതരമായ വകുപ്പുകൾ വെട്ടിക്കുറച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കടുത്ത കുറ്റങ്ങളായിരുന്നു മുൻപ് എൽ.ഡി.എഫ് സർക്കാർ ചുമത്തിയിരുന്നത്. കേസിൽ വ്യോമയാന വകുപ്പ് പ്രകാരം നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാതിരുന്നിട്ടും, വകുപ്പുകൾ മാറ്റാൻ മുൻ സർക്കാർ തയ്യാറായിരുന്നില്ല.
എന്നാൽ ഇപ്പോൾ പ്രതികൾക്ക് ആശ്വാസമായി ഈ ഗുരുതര വകുപ്പുകൾ ഒഴിവാക്കി പുതിയ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. കേസിൽ ഗൂഢാലോചനാ കുറ്റം ചുമത്തി മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
Story Summary
In a major policy shift following the change of governance in Kerala, the new UDF government has submitted a report dropping the stringent aviation law offenses against Youth Congress workers who protested against Pinarayi Vijayan inside an aircraft. The decision to reduce the charges comes four years after the incident, as the central government had previously denied prosecution sanction for the aviation clauses.

