HomeKerala'കെ-റെയിൽ വന്നിരുന്നെങ്കിൽ മൺസൂണിൽ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നു, ഡീനോട്ടിഫൈ...

‘കെ-റെയിൽ വന്നിരുന്നെങ്കിൽ മൺസൂണിൽ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നു, ഡീനോട്ടിഫൈ ചെയ്യാന്‍ ഒരു ഉത്തരവ് ഇറക്കിയാല്‍ മതിയായിരുന്നു’: മുഖ്യമന്ത്രി VD സതീശൻ | CM V D Satheesan

തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന സിൽവർലൈൻ (കെ-റെയിൽ) പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമായി അത് മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൺസൂൺ കാലം തുടങ്ങിയാൽ കെ-റെയിൽ പാതയിലൂടെ ട്രെയിൻ മാത്രമല്ല, ബോട്ടുകൂടി ഓടിക്കേണ്ട അവസ്ഥ വരുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പരിഹാസരൂപേണ പറഞ്ഞു. പദ്ധതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.(CM V D Satheesan Criticizes K Rail Embankments Environmental Issues Kerala Reopening)

കൃത്യമായ ഒരു വിശദമായ പദ്ധതി രേഖ പോലും ഇല്ലാതെയാണ് മുൻ സർക്കാർ കെ-റെയിലുമായി മുന്നോട്ട് പോയത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്, അതായത് മുകളിൽ നിന്ന് താഴേക്കാണ്. നദികളെല്ലാം മുകളിൽ നിന്ന് താഴേക്ക് പതിക്കുന്നു. ഈ സാഹചര്യത്തിൽ 300 കിലോമീറ്റർ ദൂരം 30 അടി ഉയരത്തിൽ വലിയ മൺതിട്ടകൾ നിർമ്മിക്കുന്നത് പ്രകൃതിക്ക് താങ്ങാൻ കഴിയുന്നതല്ല. ഇത് സുസ്ഥിരമല്ലെന്ന് മാത്രമല്ല, കടുത്ത പ്രകൃതിദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യുമായിരുന്നു.

യു.ഡി.എഫിന്റെ സബ് കമ്മിറ്റി വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരുമായി വിപുലമായ ചർച്ചകൾ നടത്തി തയ്യാറാക്കിയ ശാസ്ത്രീയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വെക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി വേണ്ടെന്ന് വെച്ചാൽ അത് ഡീനോട്ടിഫൈ ചെയ്യാനുള്ള ഒരു ചെറിയ ഉത്തരവ് ഇറക്കിയാൽ മതിയായിരുന്നു. എന്നാൽ അവരത് ചെയ്തില്ല. പദ്ധതിക്കായി ഭൂമി അടയാളപ്പെടുത്തിയതിനാൽ മകളുടെ കല്യാണത്തിന് സ്വന്തം സ്ഥലം പണയം വെയ്ക്കാൻ പോലും കഴിയാതെ നിരവധി പാവങ്ങൾ ദുരിതത്തിലായിരുന്നു. ‘പുതുയുഗ യാത്ര’യ്ക്കിടയിൽ ജനങ്ങളിൽ നിന്ന് നേരിട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര തീരുമാനമെടുത്തത് എന്നും
മുഖ്യമന്ത്രി വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Story Summary

Chief Minister V D Satheesan mocked the previous LDF government’s K-Rail project, stating that if implemented, people would have to run boats alongside trains during the monsoon due to natural blockades. He explained that building 300 km of embankments and 200 km of walls would have caused an ecological disaster in Kerala. Satheesan added that the previous government kept land notifications active as a punishment for protestors, leaving poor families unable to even mortgage their lands, which prompted the new UDF cabinet to completely cancel the project.

WhatsApp Channel Banner

Latest updates

CJP സമരവേദിയിലേക്ക് ഫുഡ് ഓർഡറുകളുടെ പ്രവാഹം: നന്ദിയറിയിച്ചും ഭക്ഷണം...

ന്യൂഡൽഹി: ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരവേദിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണപ്പൊതികളുടെ പ്രവാഹം. ഇന്നത്തേക്ക് ആവശ്യത്തിനുള്ള ഭക്ഷണം...

ഇന്ത്യൻ ജേഴ്സിയും മാസ്കും ധരിച്ച് ജന്തർമന്തറിൽ ഹനുമാൻകൈൻഡ്; വിദ്യാർഥി...

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മലയാളി റാപ്പർ ഹനുമാൻകൈൻഡ് (സൂരജ് ചെറുകാട്ട്) നേരിട്ടെത്തി. ക്രോക്കോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിന്റെ ഭാഗമായാണ് അദ്ദേഹം പ്രതിഷേധവേദിയിലെത്തിയത്...

KPCC ആസ്ഥാനത്തേക്ക് നടത്തിയ BJP മാർച്ചിൽ വൻ സംഘർഷം:...

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ വൻ സംഘർഷം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന സമരത്തിൽ...

മയക്കുമരുന്ന് കടത്ത് കേസ്; വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ്...

മയക്കുമരുന്ന് കടത്ത്, നർക്കോട്ടിക് ടെററിസം തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട് യു.എസിൽ വിചാരണ നേരിടുന്ന വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും വീണ്ടും കോടതിയിൽ ഹാജരായി ( Nicolas Maduro...

ഉക്രെയ്ൻ സേനാ തലവൻ ഒലെക്സാണ്ടർ സിർസ്‌കിയെ പുറത്താക്കി സെലൻസ്കി:...

കീവ്: ഉക്രെയ്നിൽ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും പിന്നാലെ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി. കരസേനാ കമാൻഡർ ഇൻ ചീഫ് ജനറൽ ഒലെക്സാണ്ടർ സിർസ്‌കിയെ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി സ്ഥാനത്തുനിന്ന്...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...