കൊച്ചി: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജി. സന്ദീപ് സമർപ്പിച്ച അപ്പീലിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അടിയന്തര നടപടി.(Dr. Vandana Das murder case, Kerala High Court Seeks Government Response On Convict Sandeep Appeal)
കേസുമായി ബന്ധപ്പെട്ട വിചാരണക്കോടതിയിലെ മുഴുവൻ രേഖകളും അടിയന്തരമായി വിളിച്ചുവരുത്താൻ രജിസ്ട്രിയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ശിക്ഷ ഇളവ് ചെയ്യണമെന്ന പ്രതി സന്ദീപിന്റെ നീക്കത്തെ നിയമപരമായി ശക്തമായി പ്രതിരോധിക്കാൻ ഡോ. വന്ദനാ ദാസിന്റെ കുടുംബവും രംഗത്തെത്തി.
പ്രതിയുടെ അപ്പീലിനെ ഔദ്യോഗികമായി എതിർത്തുകൊണ്ട് വന്ദനയുടെ കുടുംബം കേസിൽ കക്ഷിചേർന്നു. ഹർജി വരും ദിവസങ്ങളിൽ കൂടുതൽ വാദങ്ങൾക്കായി ജൂലൈ ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. 2023 മെയ് 10ന് പുലർച്ചെയാണ് കേരള മനസ്സാക്ഷിയെ ഒന്നടങ്കം പിടിച്ചുലച്ച ക്രൂരമായ കൊലപാതകം അരങ്ങേറിയത്.അധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി ജി. സന്ദീപ്, ഡ്യൂട്ടിയിലുണ്ടായിരുന്ന യുവഡോക്ടർ വന്ദനാ ദാസിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
Story Summary
The Kerala High Court has sought an explanation from the state government on an appeal filed by G Sandeep, the convict in the Dr. Vandana Das murder case, challenging his life imprisonment sentence. Dr. Vandana’s family has officially impleaded in the case to oppose the appeal, which the division bench has scheduled for further hearing on July 7.

