അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയും, അത് പരാജയപ്പെട്ടപ്പോൾ കാമുകനൊപ്പം ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി (Kantilal Sabariya Shantigiri Murder Case). ശാന്തിഗിരി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ജാഗ്രതി ഗോസ്വാമി, ഇവരുടെ കാമുകൻ കാന്തിലാൽ സബാരിയ എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മാസങ്ങളോളം ആരുമറിയാതെ ഒളിപ്പിച്ചു വെച്ച ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകളാണ് ഹ്യൂമൻ ഇന്റലിജൻസ് അന്വേഷണത്തിലൂടെ പോലീസ് ഇപ്പോൾ അഴിച്ചെടുത്തിരിക്കുന്നത്.
ശാന്തിഗിരിയെ ഇല്ലാതാക്കാൻ ജാഗ്രതിയും കാന്തിലാലും ചേർന്ന് ആദ്യം യൂനിസ് എന്ന കരാർ കൊലയാളിക്ക് (Contract Killer) 25,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകിയിരുന്നു. ഒരു രാത്രിയിൽ ശാന്തിഗിരിയെ വധിക്കാൻ ഇയാൾ വീട്ടിനുള്ളിൽ കയറിയെങ്കിലും ഉറങ്ങിക്കിടക്കുന്ന ആളെ കൊലപ്പെടുത്താൻ ധൈര്യം വന്നില്ല. തുടർന്ന് ശാന്തിഗിരി ഉറങ്ങുന്ന ചിത്രം മൊബൈലിൽ പകർത്തി, കൊലപാതകം വിജയിച്ചു എന്ന് ജാഗ്രതിയെ വിശ്വസിപ്പിച്ച് ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. എന്നാൽ ട്രക്ക് ഡ്രൈവറായ ശാന്തിഗിരി പിന്നീട് ഉണർന്നതോടെയാണ് തങ്ങൾ പറ്റിക്കപ്പെട്ട വിവരം പ്രതികൾ അറിയുന്നത്. ആദ്യ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും നേരിട്ട് കൊലപാതകം നടത്താൻ പദ്ധതിയിട്ടു. കാന്തിലാൽ ശാന്തിഗിരിയുടെ കഴുത്ത് ഞെരിക്കുകയും ജാഗ്രതി മുഖത്ത് തലയിണ അമർത്തി ശബ്ദം പുറത്തുവരാതിരിക്കാൻ ശ്രമിക്കുകയും ചെയ്താണ് കൊലപാതകം നടത്തിയത്.
കൊലപാതകത്തിന് ശേഷം വീട്ടിലെ കട്ടിലിന് പിന്നിൽ ഒളിപ്പിച്ച മൃതദേഹം മാറ്റാൻ ജാഗ്രതിക്ക് ദീപക് എന്ന മറ്റൊരു സുഹൃത്തിന്റെ സഹായം ലഭിച്ചു. ഇയാൾ ഏർപ്പാടാക്കിയ കാറിൽ മൂവരും ചേർന്ന് മൃതദേഹം സുരേന്ദ്രനഗറിലെ ഒരു കനാലിൽ തള്ളുകയായിരുന്നു. ഇത് വെറുമൊരു മുങ്ങിമരണമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം. തുടർന്ന് ശാന്തിഗിരി ജോലി ആവശ്യത്തിനായി സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു പോയതാണെന്ന് ഇവർ നാട്ടുകാരെ വിശ്വസിപ്പിക്കുകയും പോലീസിൽ പരാതി നൽകാതിരിക്കുകയും ചെയ്തു. കനാലിൽ നിന്നും കണ്ടെത്തിയ മൃതദേഹം സാധാരണ അപകടമരണമാണെന്നാണ് പ്രാദേശിക പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മെയ് 18-ന് പ്രതികളെ അറസ്റ്റ് ചെയ്തത്.
Summary: The Ahmedabad Crime Branch has arrested Jagruti Goswami and her paramour Kantilal Sabariya for the murder, conspiracy, and destruction of evidence involving Jagruti’s husband, Shantigiri. Driven by domestic conflicts, the duo initially hired a contract killer named Yunis for Rs 25,000, who backed out out of fear and scammed them by sending a photo of the sleeping victim as false proof of completion. Following the failed attempt, Kantilal strangled Shantigiri while Jagruti smothered him with a pillow inside their residence.

