ഇടുക്കി: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ജനപ്രിയ പ്രഖ്യാപനത്തെ പതിവ് ശൈലിയിൽ കടുത്ത ഭാഷയിൽ പരിഹസിച്ച് എം. എം. മണി. ജൂൺ 15 മുതൽ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനത്തിനെതിരെയാണ് മണി രംഗത്തെത്തിയത്.(MM Mani Criticizes VD Satheesan Free Ksrtc Travel For Women Announcement Idukki)
വി.ഡി. സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യ യാത്ര പ്രഖ്യാപിക്കാൻ വലിയ എളുപ്പമാണ്, പക്ഷെ നിലവിൽ കടക്കെണിയിലായ കെ.എസ്.ആർ.ടി.സിയിൽ ഇത് നടപ്പിലാക്കാനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം, എന്നാണ് എം. എം. മണി പറഞ്ഞത്.
ഗാന്ധിജിയെ കൊന്നവരുടെ കയ്യിൽ രാജ്യം എത്തിച്ചു കൊടുത്ത ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും, അങ്ങനെയുള്ളവർ കൊണ്ടുവരുന്ന വികസനം എങ്ങനെയുള്ളതാണെന്ന് കാത്തിരുന്ന കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം കമ്മിറ്റികളിൽ പിണറായി വിജയനും എം. വി. ഗോവിന്ദനും എതിരെ ഉയർന്ന കടുത്ത വിമർശനങ്ങളെ എം. എം. മണി പൂർണ്ണമായും തള്ളിപ്പറഞ്ഞു. മുണ്ടും മടക്കിക്കുത്തി ഇവിടെത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
Senior CPM leader M M Mani mocked Chief Minister V D Satheesan’s announcement of free KSRTC bus travel for women from June 15, stating that Satheesan should bring money from his own home to fund it. Dismissing internal party criticisms against Pinarayi Vijayan over the poll defeat, Mani confidently remarked that the setback won’t diminish CPM’s ground presence and they will remain a fierce political force.

