ഇസ്ലാമാബാദ്: യു.എസ്-ഇറാൻ യുദ്ധത്തിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുമ്പോഴും, സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായി അയ്യായിരത്തിലധികം സൈനികരെയും യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും സൗദി മണ്ണിൽ വിന്യസിച്ച് പാകിസ്ഥാൻ (Pakistan Military Deployment Saudi Arabia). തമ്മിൽ കഴിഞ്ഞവർഷം ഒപ്പുവെച്ച രഹസ്യ പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വൻതോതിലുള്ള സൈനിക നീക്കം നടന്നിരിക്കുന്നത്. സൗദി അറേബ്യയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള വിദേശ ആക്രമണമുണ്ടായാൽ ഇരുരാജ്യങ്ങളും പരസ്പരം സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നാണ് ഈ കരാറിലെ പ്രധാന വ്യവസ്ഥ. പാകിസ്ഥാന്റെ ആണവ പ്രതിരോധ കുടക്കീഴിലാണ് സൗദി അറേബ്യയുള്ളതെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുൻപ് സൂചിപ്പിച്ചിരുന്നു.
ചൈനയുമായി സംയുക്തമായി നിർമ്മിച്ച ജെ.എഫ്-17 യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന 16 വിമാനങ്ങളുടെ ഒരു സമ്പൂർണ്ണ സ്ക്വാഡ്രനെയാണ് കഴിഞ്ഞ ഏപ്രിൽ ആദ്യവാരം പാകിസ്ഥാൻ സൗദിയിലേക്ക് അയച്ചത്. ഇതിന് പുറമെ രണ്ട് സ്ക്വാഡ്രൻ ഡ്രോണുകളും ചൈനീസ് നിർമ്മിത HQ-9 വ്യോമപ്രതിരോധ സംവിധാനവും പാകിസ്ഥാൻ വിന്യസിച്ചിട്ടുണ്ട്. ഈ യുദ്ധോപകരണങ്ങളെല്ലാം പ്രവർത്തിപ്പിക്കുന്നത് പാക് സൈനികരാണെങ്കിലും ഇതിന്റെ മുഴുവൻ ചെലവും വഹിക്കുന്നത് സൗദി അറേബ്യയാണ്. പുതിയ കരാർ പ്രകാരം 8,000 സൈനികരെയാണ് പാകിസ്ഥാൻ നിയോഗിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ സൗദിയുടെ അതിർത്തി സുരക്ഷ ഉറപ്പാക്കാൻ 80,000 സൈനികരെ വരെ വിന്യസിക്കാൻ ഈ പ്രതിരോധ കരാറിൽ വ്യവസ്ഥയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. കൂടാതെ പാക് യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നതും ഈ കരാറിന്റെ ഭാഗമാണ്.
സൗദിയിലെ പ്രധാന ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു സൗദി പൗരൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പാകിസ്ഥാൻ ഈ വ്യോമസേനാ വ്യൂഹത്തെ സൗദിയിലേക്ക് അയച്ചത്. ഇതിന് പിന്നാലെയാണ് യുദ്ധം കൂടുതൽ വ്യാപിക്കാതിരിക്കാൻ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ ആറാഴ്ചയായി തുടരുന്ന താല്ക്കാലിക വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്ലാമാബാദ് മധ്യസ്ഥത വഹിക്കാൻ തുടങ്ങിയത്. ആദ്യഘട്ട സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു. തങ്ങൾ ഒരു മധ്യസ്ഥന്റെ സ്ഥാനത്താണ് എങ്കിലും, മുൻകാല സാമ്പത്തിക പ്രതിസന്ധികളിൽ തങ്ങളെ സഹായിച്ചിട്ടുള്ള സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് വെറുമൊരു പ്രതീകാത്മക പിന്തുണയല്ല, മറിച്ച് ശക്തമായ സൈനിക പ്രതിരോധം തന്നെയാണ് നൽകുന്നതെന്നാണ് പാകിസ്ഥാന്റെ ഈ വലിയ വിന്യാസത്തിലൂടെ വ്യക്തമാകുന്നത്.
Summary: Despite serving as the primary diplomatic mediator between Washington and Tehran in the ongoing Iran conflict, Pakistan has deployed a substantial, combat-capable military force to Saudi Arabia under a confidential mutual defense pact signed last year. The deployment includes an estimated 8,000 troops, two squadrons of drones, a Chinese-made HQ-9 air defense system, and a full squadron of 16 fighter jets—predominantly joint Chinese-Pakistani manufactured JF-17 fighters.

