തിരുവനന്തപുരം: പി.എസ്. പ്രശാന്തിന്റെ കാലയളവിൽ ശബരിമലയിൽ നടന്ന സ്വർണം പൂശൽ ജോലികളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇതുസംബന്ധിച്ച നിർണായക റിപ്പോർട്ട് എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിച്ചു. അതേസമയം, ശബരിമലയിലെ സ്വർണത്തിൽ നഷ്ടം സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.(Sabarimala Gold Plating Case SIT Recommends Vigilance Probe Over Procedural Lapses Under PS Prasanth Tenure)
സ്വർണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും, പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ വീഴ്ചകളിലേക്ക് വെളിച്ചം വീശാൻ ഒരു പ്രത്യേക വിജിലൻസ് അന്വേഷണം തന്നെ വേണമെന്നാണ് സംഘം കോടതിയിൽ ശുപാർശ ചെയ്തിരിക്കുന്നത്.
നിലവിൽ ശബരിമലയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ഈ ലാബ് പരിശോധനാ ഫലം കൂടി പുറത്തുവന്ന ശേഷമായിരിക്കും വിജിലൻസ് അന്വേഷണത്തിന്റെ കാര്യത്തിൽ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കുക.
Story Summary
The Special Investigation Team (SIT) monitoring the Sabarimala temple probe has recommended a Vigilance inquiry into the gold plating work executed during the tenure of former Travancore Devaswom Board President P S Prasanth. Although the SIT report submitted to the High Court confirmed no actual loss of gold, it highlighted serious procedural lapses, awaiting final orders post the Jamshedpur lab test results.

