Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaഉമ്മൻചാണ്ടിയുടെ പ്രിയശിഷ്യൻ മന്ത്രിസഭയിലേക്ക്: PC വിഷ്ണുനാഥ് ഇനി കേരളത്തിൻ്റെ മന്ത്രി |...

ഉമ്മൻചാണ്ടിയുടെ പ്രിയശിഷ്യൻ മന്ത്രിസഭയിലേക്ക്: PC വിഷ്ണുനാഥ് ഇനി കേരളത്തിൻ്റെ മന്ത്രി | PC Vishnunath

🎙️ Latest Podcast

കൊല്ലം: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന്, ജനകീയ ഇടപെടലുകളിലൂടെ കേരള രാഷ്ട്രീയത്തിൽ സ്വന്തമായ ഇടംനേടിയ പി.സി. വിഷ്ണുനാഥ് ഇനി സംസ്ഥാന മന്ത്രിസഭയിലേക്ക്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും കുണ്ടറ എം.എൽ.എയുമായ വിഷ്ണുനാഥിനെ തേടി മന്ത്രിസ്ഥാനം എത്തുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുവർണ്ണ അധ്യായമായി മാറിയിരിക്കുകയാണ്.(PC Vishnunath From Student Politics To Kerala Cabinet Minister Route Map)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് വളർത്തിയെടുത്ത വിഷ്ണുനാഥ്, ജീവിതത്തിലും രാഷ്ട്രീയത്തിലും തന്റെ ഗുരുവിന്റെ ലാളിത്യമാർന്ന ശൈലി തന്നെയാണ് പിന്തുടരുന്നത്. ശാസ്താംകോട്ട ഡി.ബി കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയിൽ നിന്ന് തുടങ്ങി കേരളത്തിന്റെ മന്ത്രിപദവി വരെയെത്തുന്ന വിഷ്ണുനാഥിന്റെ വളർച്ച കഠിനമായ പോരാട്ടങ്ങളുടേത് കൂടിയാണ്.

തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുന്ന കാലത്ത് കലാലയ സമരങ്ങളുടെ മുൻനിരയിൽ പി.സി ഉണ്ടായിരുന്നു. 2006-ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായ വിഷ്ണുനാഥ്, അതേവർഷം തന്നെ ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് കന്നിപ്പോരാട്ടത്തിന് ഇറങ്ങി. അന്ന് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ എന്ന ബഹുമതിയോടെയാണ് അദ്ദേഹം സഭയിലെത്തിയത്. 2011-ലും ചെങ്ങന്നൂരിൽ വിജയം ആവർത്തിച്ച അദ്ദേഹം നർമ്മം കലർന്ന വാക്ചാതുര്യം കൊണ്ട് സഭയ്ക്കകത്തും പുറത്തും ശ്രദ്ധേയനായി.

Story Summary

Kundara MLA and KPCC Working President PC Vishnunath is set to take oath as a minister in the new Kerala cabinet. From his roots in KSU student politics under the mentorship of Oommen Chandy, the 48-year-old leader has risen to a ministerial position after consistent political achievements.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.