Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeKeralaതിരുവഞ്ചൂർ ക്യാബിനറ്റിലേക്ക്?: ചാണ്ടി ഉമ്മൻ്റെ സാധ്യതകൾ മങ്ങുന്നു, UDF മന്ത്രിപ്പട്ടിക സംബന്ധിച്ച്...

തിരുവഞ്ചൂർ ക്യാബിനറ്റിലേക്ക്?: ചാണ്ടി ഉമ്മൻ്റെ സാധ്യതകൾ മങ്ങുന്നു, UDF മന്ത്രിപ്പട്ടിക സംബന്ധിച്ച് നാടകീയത | Kerala UDF Cabinet

🎙️ Latest Podcast

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ, കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയിൽ അന്ത്യനിമിഷങ്ങളിൽ വൻ അഴിച്ചുപണിയെന്ന് സൂചന. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കും. പാർട്ടി എന്ത് ചുമതല നൽകിയാലും അനുസരിക്കുമെന്ന് തിരുവഞ്ചൂർ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.(Kerala UDF Cabinet, Thiruvanchoor Radhakrishnan in UDF cabinet )

ഇതോടെ ചാണ്ടി ഉമ്മന്റെ മന്ത്രിസ്ഥാന സാധ്യതകൾക്ക് മങ്ങലേറ്റു. അതേസമയം, തിരുവഞ്ചൂരിന് ഏത് വകുപ്പായിരിക്കും നൽകുക എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. വി.ടി. ബൽറാം പുതിയ നിയമസഭാ സ്പീക്കറായേക്കുമെന്നാണ് സൂചന. മന്ത്രിസ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ തിരക്കിട്ട കൂടിയാലോചനകളും സമ്മർദ്ദ തന്ത്രങ്ങളും തുടരുകയാണ്.

തനിക്ക് പുറമെ തന്റെ വിശ്വസ്തരായ ചിലരെക്കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തിൽ രമേശ് ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. നാളെ നടക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാന ചർച്ചകൾ തുടരുമ്പോഴും ചടങ്ങ് അങ്ങേയറ്റം ഗംഭീരമാക്കാനാണ് യു.ഡി.എഫ് തീരുമാനം.

Story Summary

Ahead of the UDF government’s swearing-in ceremony tomorrow, the Congress ministerial list is undergoing major changes, with Thiruvanchoor Radhakrishnan likely joining the cabinet, effectively dimming Chandy Oommen’s prospects. While VT Balram is tipped to be Speaker, IUML finalized its ministers, including PK Kunhalikutty, KM Shaji, and VE Abdul Gafoor. Meanwhile, the Central Stadium venue has been expanded to accommodate 50,000 people.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.