ടെഹ്റാൻ: ആഗോള സാമ്പത്തിക-സമുദ്ര വ്യാപാര മേഖലകളിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ നിയന്ത്രണങ്ങളും ഫീസും ഏർപ്പെടുത്താൻ ഒരുങ്ങി ഇറാൻ. ഇതിനായുള്ള പുതിയ പദ്ധതി ഉടൻ തന്നെ വെളിപ്പെടുത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ലോകം ഇപ്പോൾ പുതിയൊരു ക്രമത്തിന്റെ പടിവാതിലിലാണെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാവ് പ്രസ്താവിച്ചു.(Strait of Hormuz Toll, Iran to impose fees in Strait of Hormuz as Trump readies Operation Epic Fury 2 and Israel strikes Gaza Lebanon)
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനാണ് ഇറാന്റെ നീക്കമെന്ന് ഇറാനിയൻ നിയമനിർമ്മാതാവ് ഇബ്രാഹിം അസീസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനുമായി നയതന്ത്രപരമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ ഇനി ഈ പാതയിലൂടെ കടത്തിവിടുകയുള്ളൂ. ഇറാനെതിരെ നിലകൊള്ളുന്ന ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ പാതയിലൂടെ യാത്രാ അനുമതി നൽകില്ല.
കൂടാതെ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങൾക്കും ഈ വഴി പൂർണ്ണമായും അടഞ്ഞു കിടക്കും. എന്നാൽ, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നോക്കുമ്പോഴും ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂടുതൽ കപ്പലുകൾ ഇറാൻ നിലവിൽ കടത്തിവിടുന്നുണ്ട്. യുദ്ധം ഒഴിവാക്കാനും സമാധാന ചർച്ചകൾക്കുമായി പാക് ആഭ്യന്തര മന്ത്രി നിലവിൽ ഇറാനിലുണ്ട്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
Story Summary
Iran is set to unveil a new policy levying transit fees on commercial ships in the strategic Strait of Hormuz, banning hostile nations. US President Donald Trump warned of military action, directing officials to prepare ‘Operation Epic Fury 2.0’ if Iran deploys force. Meanwhile, Middle East tensions escalate as Israeli strikes kill 11 in Gaza and hit 100 sites in Lebanon despite a 45-day ceasefire extension.

