ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഇന്ധന ഉപഭോഗം നിയന്ത്രിക്കാനുമുള്ള കർശന നിർദ്ദേശങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ വരുന്നത്.(BJP States Implement Austerity Measures Following PM Modi’s Call for Economy)
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തന്റെ കോൺവോയിയിലെ വാഹനങ്ങളുടെ എണ്ണം 13-ൽ നിന്ന് എട്ടായി കുറച്ചു. ഗുജറാത്ത് ഗവർണർ സംസ്ഥാനത്തിനകത്തുള്ള യാത്രകൾക്കായി ട്രെയിനും ബസും ഉൾപ്പെടെയുള്ള പൊതുഗതാഗതം ഉപയോഗിക്കാൻ തീരുമാനിച്ചു. ഹെലികോപ്റ്റർ യാത്രകൾ താൽക്കാലികമായി ഒഴിവാക്കുകയും ചെയ്തു.
കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവലെ മെട്രോയിൽ യാത്ര ചെയ്താണ് ഈ തീരുമാനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണത്തിലും വരും ദിവസങ്ങളിൽ കുറവുണ്ടായേക്കും. പ്രധാനമന്ത്രിയുടെ കർശന നിർദ്ദേശങ്ങൾക്കിടയിലും മധ്യപ്രദേശിലെ ചില ബിജെപി നേതാക്കളുടെ നടപടികൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
Story Summary
Following PM Narendra Modi’s appeal to adopt austerity measures amid global economic instability, several BJP-ruled states have started cutting down on official vehicle convoys and promoting public transport usage. While leaders like Yogi Adityanath and Mohan Yadav have implemented these cuts, some BJP leaders in Madhya Pradesh have faced backlash for using large vehicle fleets, prompting immediate justifications from the administration.

