അമൃത്സർ: പഞ്ചാബിലെ സൈനിക, സുരക്ഷാ മേഖലകളെ ലക്ഷ്യം വെച്ച് നടന്ന ഇരട്ട സ്ഫോടനങ്ങളിൽ ഖലിസ്ഥാൻ ബന്ധം സംശയിക്കുന്നു. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്തും അമൃത്സറിലെ കൻ്റോൺമെൻ്റ് മേഖലയിലുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്ഫോടനങ്ങൾ ഉണ്ടായത്.(Punjab Twin Blasts NIA Probe Khalistan Link Opposition Slams AAP Government)
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന കൊറിയർ ഡെലിവറി സ്കൂട്ടറാണ് ആദ്യം പൊട്ടിത്തെറിച്ചത്. സ്കൂട്ടർ ഉടമയായ ഗുർപ്രീത് സിങ്ങിന് നേരിയ പരിക്കേറ്റു. ഈ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ജലന്ധറിലെ സംഭവത്തിന് പിന്നാലെ രാത്രി 10:50-ഓടെ അമൃത്സറിലെ ഖാസയിലുള്ള സൈനിക കൻ്റോൺമെൻ്റ് ഏരിയയ്ക്ക് സമീപം സ്ഫോടനം നടന്നു. കൻ്റോൺമെൻ്റിൻ്റെ മതിലിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതായാണ് പ്രാഥമിക നിഗമനം. ഇവിടെ ആളപായമില്ല. സംഭവത്തിന് പിന്നാലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പഞ്ചാബിലുണ്ടായ ഈ സംഭവങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രാജ് കുമാർ ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ക്രമസമാധാനം പാലിക്കാൻ കഴിയുന്നില്ലെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ക്രമസമാധാനം പൂർണ്ണമായും തകർന്നുവെന്നും ഭരണകൂടം നോക്കുകുത്തിയായി മാറിയെന്നും ബിജെപിയും ശിരോമണി അകാലിദളും കുറ്റപ്പെടുത്തി.
Story Summary
The National Investigation Agency (NIA) has begun probing the twin blasts that rocked Jalandhar and Amritsar in Punjab on May 5, 2026. While the Khalistan Liberation Army claimed responsibility for the Jalandhar blast, opposition parties, including the Congress, have alleged a political conspiracy to influence upcoming elections, slamming the AAP government for the law and order breakdown.

