Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
Home⁠Tamil Nadu Electionതമിഴ്നാട്ടിലെ വിജയ് കൊടുങ്കാറ്റിൽ സ്റ്റാലിൻ വീണിട്ടും കുലുങ്ങാതെ എടപ്പാടി K പളനിസ്വാമി:...

തമിഴ്നാട്ടിലെ വിജയ് കൊടുങ്കാറ്റിൽ സ്റ്റാലിൻ വീണിട്ടും കുലുങ്ങാതെ എടപ്പാടി K പളനിസ്വാമി: വൻ ഭൂരിപക്ഷത്തിൽ വിജയം | Edappadi K Palaniswami

🎙️ Latest Podcast

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ തമിഴക വെട്രി കഴകം സുനാമി പോലെ ആഞ്ഞടിച്ചപ്പോഴും സ്വന്തം കോട്ട കാത്ത് എടപ്പാടി കെ. പളനിസ്വാമി. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ 98,110 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പളനിസ്വാമി ആറാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ പരാജയപ്പെട്ട തിരഞ്ഞെടുപ്പിലാണ് പളനിസ്വാമിയുടെ ഈ കരുത്തുറ്റ പ്രകടനം.(Edappadi K Palaniswami Wins Edappadi Constituency Tamil Nadu Election 2026)

എടപ്പാടിയിൽ ടിവികെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെത്തുടർന്ന് വിജയ് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർത്ഥി കെ. പ്രേംകുമാറിന് 50,823 വോട്ടുകൾ ലഭിച്ചു. ഡിഎംകെ സ്ഥാനാർത്ഥി കാശി സി. 44,011 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും പളനിസ്വാമിയെ വെല്ലുവിളിക്കാൻ എതിരാളികൾക്ക് സാധിച്ചില്ല. ആകെ 1,48,933 വോട്ടുകളാണ് പളനിസ്വാമി സ്വന്തമാക്കിയത്.

പളനിസ്വാമി വിജയിച്ചെങ്കിലും അണ്ണാ ഡിഎംകെയുടെ ശക്തികേന്ദ്രമായ കൊങ്കു മേഖലയിൽ വിജയ്‍യുടെ പാർട്ടി വൻ മുന്നേറ്റമാണ് നടത്തിയത്. 2021-ൽ കോയമ്പത്തൂർ ജില്ലയിലെ 10 സീറ്റുകളും അണ്ണാ ഡിഎംകെ തൂത്തുവാരിയെങ്കിൽ ഇത്തവണ കോയമ്പത്തൂർ നോർത്ത്, സുലൂർ, മേട്ടുപ്പാളയം ഉൾപ്പെടെ ആറ് സീറ്റുകൾ ടിവികെ പിടിച്ചെടുത്തു. തൊണ്ടമുത്തൂർ മണ്ഡലം മാത്രമാണ് ജില്ലയിൽ അണ്ണാ ഡിഎംകെയ്ക്ക് നിലനിർത്താനായത്.

Story Summary

AIADMK General Secretary Edappadi K. Palaniswami secured a massive victory in his stronghold, Edappadi, with a margin of 98,110 votes, despite the massive surge of Vijay’s TVK across Tamil Nadu. While TVK won 108 seats and DMK was reduced to 59, EPS’s personal victory remains a boost for AIADMK, even as the party lost several seats in its traditional Kongu belt to TVK.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.