Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026മാണി ഗ്രൂപ്പിനെ തകർത്ത് ജോസഫ് വിഭാഗത്തിൻ്റെ തേരോട്ടം: മധ്യകേരളം തിരിച്ചുപിടിച്ച് UDF...

മാണി ഗ്രൂപ്പിനെ തകർത്ത് ജോസഫ് വിഭാഗത്തിൻ്റെ തേരോട്ടം: മധ്യകേരളം തിരിച്ചുപിടിച്ച് UDF | Kerala Congress Joseph Lead

🎙️ Latest Podcast

കോട്ടയം: കേരള കോൺഗ്രസുകൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിൽ മാണി വിഭാഗത്തെ നിഷ്പ്രഭമാക്കി ജോസഫ് വിഭാഗം കരുത്തുകാട്ടുന്നു. യുഡിഎഫ് തരംഗത്തിൽ മത്സരിച്ച ഏഴ് സീറ്റുകളിലും ലീഡ് നേടിയ ജോസഫ് വിഭാഗം, എൽഡിഎഫിലെ മാണി ഗ്രൂപ്പിന്റെ പല സിറ്റിങ് സീറ്റുകളും പിടിച്ചെടുക്കുമെന്ന് ഉറപ്പായി.(Kerala Congress Joseph Lead, Mani Group wiped-out)

മാണി ഗ്രൂപ്പിന്റെ ഏക മന്ത്രിയായ റോഷി അഗസ്റ്റിൻ ഇടുക്കിയിൽ കനത്ത പരാജയം നേരിടുകയാണ്. യുഡിഎഫിന്റെ റോയ് കെ. പൗലോസ് 15,000-ത്തിലധികം വോട്ടുകൾക്ക് റോഷിയെ പിന്നിലാക്കി. പി.ജെ. ജോസഫിന്റെ പിൻഗാമിയായി എത്തിയ അപു ജോൺ ജോസഫ് 19,000-ത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്ത് മണ്ഡലത്തിൽ ആധിപത്യം ഉറപ്പിച്ചു. കേരള കോൺഗ്രസുകൾ നേർക്കുനേർ വന്ന കടുത്തുരുത്തിയിൽ അഡ്വ. മോൻസ് ജോസഫ് 15,000 വോട്ടുകൾക്ക് മുന്നിലാണ്.

ഇരിഞ്ഞാലക്കുടയിൽ മന്ത്രി ആർ. ബിന്ദുവിനെ അഡ്വ. തോമസ് ഉണ്ണിയാടൻ രണ്ടായിരത്തോളം വോട്ടുകൾക്ക് പിന്നിലാക്കി. മാണി ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റായ ചങ്ങനാശേരിയിൽ വിനു ജോബ് അയ്യായിരത്തോളം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിൽ വിജയിച്ച മാണി ഗ്രൂപ്പിന് ഇത്തവണ ഒരിടത്ത് പോലും ലീഡ് പിടിക്കാനായില്ല എന്നത് എൽഡിഎഫിനെ ഞെട്ടിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാർ തുടങ്ങിയ കോട്ടകളിലും പാർട്ടി വിയർക്കുകയാണ്.

Story Summary

The Kerala Congress (Joseph) faction has emerged as a major force in the 2026 elections, leading in 7 out of 8 contested seats. While Joseph’s candidates are unseating LDF ministers and reclaiming strongholds, the Mani group faces a total washout with no leads even in their sitting seats.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.