പാലക്കാട്: ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി എം.ബി. രാജേഷ്. വ്യക്തിഹത്യയും അധിക്ഷേപങ്ങളും പരിധി വിട്ടതോടെ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു.(Vile slander campaign, MB Rajesh on legal battle)
സൈബർ ആക്രമണങ്ങളെ നേരിടാൻ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും അദ്ദേഹം നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവർത്തകൻ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ആദ്യമായാകാം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പോരാട്ടത്തിന് പകരം കുടുംബാംഗങ്ങളെ ലക്ഷ്യം വെച്ച് നടത്തുന്ന പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ല. കുടുംബത്തെ ഇത്തരത്തിൽ വേട്ടയാടുമ്പോൾ നിയമപരമായി മുന്നോട്ട് പോവുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് അദ്ദേഹം പറഞ്ഞു.

