Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala
HomeKeralaവനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശം അയച്ചു; കണ്ണൂർ സ്വദേശിയായ യുവാവ്...

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശം അയച്ചു; കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ | Obscene Messages Case

🎙️ Latest Podcast

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പ് വഴി നിരന്തരമായി അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് പിടിയിൽ (Obscene Messages Case). കണ്ണൂർ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം സ്വദേശി ജഗദീഷ് (37) ആണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.

വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഐപി അഡ്രസ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തികിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം കണ്ണൂർ തളിപ്പറമ്പിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ഇയാൾ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് മാത്രമല്ല, മറ്റ് നിരവധി സ്ത്രീകൾക്കും സമാനമായ രീതിയിൽ അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാൾക്കെതിരെ ഐടി നിയമപ്രകാരവും സ്ത്രീകളെ അപമാനിച്ചതിനുമുള്ള വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Story Summary:
A 37-year-old man named Jagadish from Kannur has been arrested by Thiruvananthapuram City Cyber Crime Police for sending obscene messages and videos to the Chairperson of the Kerala State Women’s Commission via WhatsApp. Scientific evidence, including IP addresses, led to his arrest in Taliparamba. Investigation revealed he had targeted several other women similarly. He has been remanded by the court.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.