തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയത്.(Fishermen Warning Issued for Kerala Karnataka Lakshadweep Coasts)
ഇതിന് പുറമേ വരും ദിവസങ്ങളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വിവിധ മേഖലകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഓഗസ്റ്റ് 3, 4 ദിനങ്ങളിൽ തെക്കൻ ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കി.മീ വരെ വേഗതയുള്ള കാറ്റിന് സാധ്യത.
ഓഗസ്റ്റ് 3 മുതൽ 7 വരെ സോമാലിയ – ഒമാൻ തീരങ്ങൾ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചിലപ്പോൾ 65 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. ഓഗസ്റ്റ് 5 മുതൽ 7 വരെ തെക്കൻ ശ്രീലങ്കൻ തീരം, ആൻഡമാൻ കടൽ, തെക്കൻ-മധ്യ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്രമേഖലകളിലും കാറ്റിന്റെ വേഗത വർധിക്കാനിടയുണ്ട്. മുന്നറിയിപ്പ് നിലനിൽക്കുന്ന തീയതികളിൽ നിർദിഷ്ട സമുദ്രമേഖലകളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Story Summary
The India Meteorological Department (IMD) has issued a strict warning prohibiting fishermen from venturing into the sea off the coasts of Kerala, Karnataka, and Lakshadweep on August 3 and 4. Strong winds with speeds reaching up to 60 kmph and rough weather conditions are forecasted across several parts of the Arabian Sea and Bay of Bengal.


