തൃശൂർ: വർഗീയ പരാമർശത്തിന്റെ പേരിൽ കേസിലകപ്പെട്ട ബി.ജെ.പി നേതാവും ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. പത്രിക സ്വീകരിക്കുന്നതിനെ പാർട്ടികൾ ശക്തമായി എതിർത്തുവെങ്കിലും റിട്ടേണിംഗ് ഓഫീസർ പത്രിക ശരിവെക്കുകയായിരുന്നു.(Relief for B Gopalakrishnan, Nomination papers accepted)
സ്ഥാനാർത്ഥിക്കെതിരെ കേസ് ഉണ്ടെന്നത് പത്രിക തള്ളാൻ മതിയായ കാരണല്ലെന്ന് വരണാധികാരി വ്യക്തമാക്കി. ശിക്ഷ വിധിച്ചാൽ മാത്രമേ സ്ഥാനാർത്ഥിയുടെ പത്രിക തള്ളാൻ സാധിക്കൂവെന്നും, ഈ സാഹചര്യത്തിൽ പത്രിക തള്ളാനാവില്ലെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
സാമുദായിക വികാരം ഇളക്കിവിട്ട് വോട്ട് തേടിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ഗുരുവായൂർ ടെമ്പിൾ പോലീസാണ് വർഗീയ പരാമർശത്തിന് കേസെടുത്തത്.

