ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി തള്ളി ഇറാൻ. ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി കടലിടുക്ക് തുറന്നുകിടക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് അതേനാണയത്തിലാണ് ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ് മറുപടി നൽകിയത്.(The Strait of Hormuz remains open except for enemies and those associated with them, says Iran)
അലി മൗസവിയാണ് ഇറാന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും ‘ശത്രുക്കൾ’ ഒഴികെയുള്ളവർക്ക് ഇത് തുറന്നുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് കടലിടുക്കിലൂടെയുള്ള നീക്കങ്ങൾക്ക് ഇറാനിയൻ അധികൃതരുമായി ഏകോപനം ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നാവികരുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ പൂർണ്ണമായ അധിനിവേശം അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ ആവശ്യം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ഡൊണാൾഡ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നൽകിയത്. 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് പൂർണ്ണമായി തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ പ്ലാന്റുകൾ തകർക്കും. ഏറ്റവും വലിയ പ്ലാന്റിൽ നിന്നായിരിക്കും ആക്രമണം തുടങ്ങുകയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാൻ റവല്യൂഷണറി ഗാർഡ് ശക്തമായ താക്കീത് നൽകി.

