കൊച്ചി: ബിസിസിഐയുടെ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന് ‘ഇന്ത്യൻ പ്രീമിയർ ലീഗ്’ (IPL) എന്ന പേര് ഉപയോഗിക്കാൻ അവകാശമില്ലെന്ന് കാണിച്ച് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി (Kerala High Court Dismisses IPL Name PIL). ഐപിഎൽ രാജ്യത്തെ ഔദ്യോഗിക ടൂർണമെന്റല്ലെന്നും അതിനാൽ ഈ പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരനായ ആഷിഖ് കരോട്ടിന്റെ വാദം. എന്നാൽ, വർഷങ്ങളായി തുടരുന്ന ടൂർണമെന്റിനെതിരെ ഇപ്പോൾ ഉന്നയിച്ച ഈ വാദത്തിൽ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, ഐപിഎൽ 19-ാം പതിപ്പിന്റെ മത്സരങ്ങൾ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തുന്നതിന് കർണാടക സർക്കാർ ഔദ്യോഗിക അനുമതി നൽകി. കഴിഞ്ഞ തവണ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നേടിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും ആശങ്ക നിലനിന്നിരുന്നെങ്കിലും, വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രി ജി. പരമേശ്വര അനുമതി പത്രം കൈമാറി. മാർച്ച് 28-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബി സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
Summary
The Kerala High Court has dismissed a Public Interest Litigation (PIL) challenging the BCCI’s use of the name ‘Indian Premier League.’ The court found no merit in the petitioner’s argument that the name is illegal since the IPL is not an official national tournament. Meanwhile, the Karnataka government has granted formal approval for hosting IPL 2026 matches at Bengaluru’s M. Chinnaswamy Stadium, following safety reviews.

