തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതോടെ കേരളത്തിലെ കയറ്റുമതി മേഖലയെയും ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നിലച്ചതും ഹോർമുസ് കടലിടുക്ക് അടച്ചതും കാരണം പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി നിലച്ചു. റംസാൻ വിപണി ലക്ഷ്യമിട്ടുളള വ്യാപാരം തടസ്സപ്പെട്ടതോടെ കർഷകരും കയറ്റുമതിക്കാരും കോടികളുടെ നഷ്ടമാണ് നേരിടുന്നത്.(West Asian conflict, Kerala’s export sector has come to a standstill)
കേരളത്തിലെ വിമാനത്താവളങ്ങൾ വഴി പ്രതിദിനം ശരാശരി 150 ടൺ പഴം-പച്ചക്കറി വിഭവങ്ങളാണ് ജി.സി.സി രാജ്യങ്ങളിലേക്ക് അയച്ചിരുന്നത്. ഇതിൽ സിംഹഭാഗവും നിലച്ചു. നിലവിൽ ഒമാനിലേക്ക് മാത്രമാണ് പരിമിതമായ സർവീസുകൾ ഉള്ളത്.
റംസാൻ സീസണിൽ മികച്ച വില പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് ഈ സാഹചര്യം വലിയ തിരിച്ചടിയായി.

