ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സൈനിക നീക്കങ്ങളെ ഷാങ്ഹായ് സഹകരണ സംഘടന അപലപിച്ചു. ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ നേരിട്ടുള്ള പരാമർശം ഒഴിവാക്കിയെങ്കിലും, ഇറാനിലെ സൈനിക ആക്രമണങ്ങൾ അസ്വീകാര്യമാണെന്നും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കപ്പെടണമെന്നും എസ്‌സിഒ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യ കൂടി ഉൾപ്പെട്ട സംഘടനയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണ്.(Iran attack and Khamenei’s assassination, SCO in condemnation)
ഇറാനിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ സംഘടന, ഇറാന്റെ ഗവൺമെന്റിനും ജനങ്ങൾക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പ്രശ്നങ്ങൾ സമാധാനപരമായും ചർച്ചകളിലൂടെയും പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും രക്ഷാസമിതിയോടും എസ്‌സിഒ ആവശ്യപ്പെട്ടു.
ഈ സംയുക്ത പ്രസ്താവനയോട് ഇന്ത്യ വിയോജിച്ചിട്ടില്ലെങ്കിലും, സ്വന്തം നിലയിൽ ഖമേനിയുടെ വധത്തെയോ അപലപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണങ്ങൾ നടത്തിയിരുന്നു.

