കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം. നടനും സിറ്റിംഗ് എം.എൽ.എയുമായ എം. മുകേഷിന് ഇത്തവണ സീറ്റില്ല. പകരം എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും.(Never asked for chances in cinema or politics, says Mukesh about contesting in Assembly Elections)
സീറ്റ് നിഷേധിക്കപ്പെട്ട വാർത്തകളോട് മുകേഷ് പ്രതികരിച്ചു.സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ചാൻസ് ചോദിച്ച് താൻ എങ്ങും പോയിട്ടില്ല. പാർട്ടി എന്ത് തീരുമാനിക്കുന്നോ അത് അനുസരിക്കുക എന്നതാണ് രീതി. എം.എൽ.എ സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോകുമ്പോൾ അഭിമാനത്തോടെയാണ് പോകുന്നത് എന്നും മുകേഷ് പറഞ്ഞു.
കൊല്ലത്തെ വികസനത്തിന് ജനം വോട്ട് ചെയ്യുമെന്നും എസ്. ജയമോഹൻ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അഞ്ച് സീറ്റുകളിലെ സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയായത്. കൊല്ലം: എസ്. ജയമോഹൻ, കൊട്ടാരക്കര: കെ. എൻ. ബാലഗോപാൽ, ഇരവിപുരം: എം. നൗഷാദ്, ചവറ: സുജിത്ത് വിജയൻ പിള്ള, കുണ്ടറ: എസ്. എൽ. സജികുമാർ എന്നിങ്ങനെയാണിത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ ഈ നിർദ്ദേശം അന്തിമ അംഗീകാരത്തിനായി സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും.

