തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി ഉപയോഗം പുതിയ തലങ്ങളിലേക്ക് കടക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി കിട്ടാനായി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്നപാർലറുകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ലഹരി മാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Home Minister Ramesh Chennithala Reveals Drug Use Involving Viper Venom As Operation Toofan Intensifies)
ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട സംസ്ഥാനത്തുടനീളം ശക്തമായി തുടരുകയാണ്. ഇതുവരെ 4,146 കേസുകൾ രജിസ്റ്റർ ചെയ്യുകയും 4,471 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരി മാഫിയക്ക് പിന്നിലെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പോലീസ് സേനയെ ആധുനികവത്കരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പോലീസ് ഓഡിറ്റ് നടപ്പിലാക്കി കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Summary
Home Minister Ramesh Chennithala has revealed that some drug parlors are using snake venom to induce intoxication, as part of a crackdown on the state’s growing drug menace. Under the ongoing “Operation Toofan,” thousands of arrests have been made.

