തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.(Petition against Chief Minister’s Office in High Court, to be considered tomorrow)
ശമ്പള വിതരണത്തിനായി നൽകിയ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ജീവനക്കാരുടെ അനുമതിയില്ലാതെ ശേഖരിച്ചത് മൗലികാവകാശമായ സ്വകാര്യതയുടെ ലംഘനമാണ് എന്ന് ഇതിൽ പറയുന്നു.
വിവരങ്ങൾ ശേഖരിച്ചത് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും ഇത് വിവരസുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നാളെ ഈ ഹർജി പരിഗണിക്കും.

