ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ നേരിട്ട് പണം നൽകി യാത്ര ചെയ്യുന്നത് അവസാനിക്കുന്നു (NHAI Cashless Tolls). 2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ മുഴുവൻ ടോൾ പ്ലാസകളും ക്യാഷ്‌ലെസ്സ് ആക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ ഫാസ്‌ടാഗ് (FASTag) അല്ലെങ്കിൽ യു.പി.ഐ (UPI) വഴി മാത്രമേ ടോൾ നൽകാൻ സാധിക്കൂ.
പ്രധാന മാറ്റങ്ങൾ:
ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ പണം സ്വീകരിക്കുന്ന കൗണ്ടറുകൾ ഉണ്ടായിരിക്കില്ല. നിലവിലെ നിയമപ്രകാരം, ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ പണമായി ടോൾ നൽകിയാൽ ഇരട്ടി തുക (2x) നൽകണം. എന്നാൽ പുതിയ നിയമം വരുന്നതോടെ പണം സ്വീകരിക്കാത്തതിനാൽ യാത്ര തടസ്സപ്പെട്ടേക്കാം. ഫാസ്‌ടാഗ് ഇല്ലാത്തവർക്ക് യു.പി.ഐ വഴി പണമടയ്ക്കാം, എന്നാൽ ഇതിന് നിശ്ചിത ടോൾ നിരക്കിനേക്കാൾ 1.25 മടങ്ങ് അധികം നൽകേണ്ടി വരും.
ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുക, ഇന്ധന ലാഭം, സുതാര്യമായ പണമിടപാട് എന്നിവ ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തെ ടോൾ ശേഖരണത്തിന്റെ 98 ശതമാനവും ഫാസ്‌ടാഗ് വഴിയാണ് നടക്കുന്നത്. ബാക്കിയുള്ള രണ്ട് ശതമാനത്തെ കൂടി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതോടെ ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം പൂജ്യമാക്കാൻ സാധിക്കുമെന്ന് എൻ.എച്ച്.എ.ഐ കരുതുന്നു. കൂടാതെ, 2026 അവസാനത്തോടെ വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ ഈടാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത ടോളിംഗ് സംവിധാനവും (GNSS) നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്.
Story Summary:
NHAI plans to end cash payments at all national highway toll plazas starting April 1, 2026, mandating the use of FASTag or UPI to ensure a 100% digital and congestion-free tolling ecosystem.

