ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ വേട്ട തുടരുന്നു. വടക്കുകിഴക്കൻ ബംഗ്ലാദേശിലെ മൗലവി ബസാർ ജില്ലയിൽ ഹിന്ദു യുവാവായ രത്തൻ ശുഭോ കർ (28) ക്രൂരമായി കൊല്ലപ്പെട്ടു. ചമ്പാറയിലെ തേയില തൊഴിലാളിയായ രത്തനെ ബുധനാഴ്ച രാവിലെയാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.(Another Hindu youth killed in Bangladesh, 15 killed in one and a half months)
ചൊവ്വാഴ്ച രാത്രി മുതൽ കാണാതായ രത്തനെ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ശരീരത്തിൽ മാരകമായ മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
തിങ്കളാഴ്ച സുസെൻ ചന്ദ്ര സർക്കാർ (62) എന്ന വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രണ്ടാമത്തെ കൊലപാതകം നടക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം 15 ഹിന്ദുക്കളാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്.



