റോം: ഇറ്റാലിയൻ ദ്വീപായ സാർഡീനിയയിലെ പ്രശസ്തമായ പുന്ത മോളന്റിസ് ബീച്ചിൽ ഈ വേനൽക്കാലത്ത് വിചിത്രവും എന്നാൽ കർശനവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീച്ചിൽ സന്ദർശകർക്ക് കുടകളും മറ്റ് തണലൊരുക്കുന്ന സംവിധാനങ്ങളും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.(Umbrella ban, Punta Molentis Beach Imposes New Umbrella Restrictions)
10 വയസ്സിൽ താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങൾക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും മാത്രമേ വലിയ കുടകൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ. 10 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് ബീച്ചിൽ കുടകളോ ടെന്റുകളോ മറ്റ് തണൽ സംവിധാനങ്ങളോ സ്ഥാപിക്കാൻ അനുവാദമില്ല.
ജൂൺ 5 മുതൽ ഒക്ടോബർ അവസാനം വരെ ബീച്ചിലേക്ക് പ്രവേശിക്കാൻ 10 യൂറോ ഫീസ് ഈടാക്കും. ഭിന്നശേഷിക്കാർക്കും അവർക്കൊപ്പം എത്തുന്നവർക്കും ഈ ഫീസിൽ നിന്ന് ഇളവുണ്ട്. കഴിഞ്ഞ വർഷം ബീച്ചിലുണ്ടായ കാട്ടുതീയെത്തുടർന്ന് വിനോദസഞ്ചാരികളെ ബോട്ടുകളിൽ ഒഴിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തത്. ബീച്ചിലെ അമിതമായ തിരക്കും കുടകളും കാരണം കരമാർഗ്ഗം വേഗത്തിൽ ആളുകളെ ഒഴിപ്പിക്കാൻ സാധിച്ചിരുന്നില്ല.
ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നിയമമെന്ന് വില്ലാസിമിയസ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ, ഇവിടെ സ്വകാര്യ ബീച്ച് ക്ലബ്ബുകൾക്ക് അനുമതിയില്ലാത്തതിനാൽ വിനോദസഞ്ചാരികൾ കുടകൾ വളരെ അടുത്തടുത്ത് സ്ഥാപിക്കുന്നത് വഴിനടത്തം തടസ്സപ്പെടുത്തുന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഈ നിയന്ത്രണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കും വിമർശനത്തിനും വഴിവെച്ചിരിക്കുകയാണ്.
Story Summary
Punta Molentis beach in Sardinia has banned most visitors aged 10-65 from using umbrellas to ensure emergency evacuation safety following a wildfire incident last year. Additionally, the beach has introduced a €10 entry fee, sparking criticism among tourists who feel the rules are overly restrictive.

