ഇന്റർനെറ്റിൽ ലൈവ് മ്യൂസിക് ഷോയ്ക്കിടെ ഹിജാബ് ധരിക്കാതെ പാടിയതിന് ഇറാനിയൻ ഗായിക പർസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ. 2024-ൽ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച സംഗീത പരിപാടിയുടെ പേരിലാണ് നടപടി (Parastoo Ahmadi). പർസ്തൂവിനെക്കൂടാതെ ഇവരുടെ സംഘത്തിലെ എട്ട് പേർക്കും സമാനമായ ശിക്ഷ ലഭിച്ചിട്ടുണ്ട്. ഇറാനിലെ ഖോം പ്രവിശ്യയിലെ ക്രിമിനൽ കോടതിയാണ് ഈ ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്ക് പുറമെ രണ്ട് വർഷത്തേക്ക് വിദേശയാത്രകൾക്കും കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
One day after the U.S. signed a deal with the Islamic Republic، the regime in Iran, handed Parastoo Ahmadi 74 lashes for singing on YouTube.
They call America the Great Satan. And then they flew to the table and signed a deal with the «Devil«. But a woman’s voice scared them… pic.twitter.com/FMJdKD7EGZ
— Masih Alinejad 🏳️ (@AlinejadMasih) June 18, 2026
അശ്ലീലവും അധാർമ്മികവുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് കലാകാരന്മാർക്കെതിരെ കേസ് ചുമത്തിയത്. എന്നാൽ, ഈ വിധി മനുഷ്യാവകാശ ലംഘനമാണെന്ന് വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും രൂക്ഷമായി വിമർശിച്ചു. സ്ത്രീകൾ പാടുന്നതോ സംഗീതം നിർമ്മിക്കുന്നതോ ഇറാനിയൻ നിയമപ്രകാരം കുറ്റകരമല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. “ഒരു ഗായിക ഹിജാബ് ധരിക്കാതെ പാടിയതിന് ചാട്ടവാറടി നൽകുന്നത് ഭരണകൂടം സ്ത്രീകൾക്കെതിരെ നടത്തുന്ന വിവേചനത്തിന്റെ ഏറ്റവും പുതിയ തെളിവാണ്,” എന്ന് മാധ്യമപ്രവർത്തക മസിഹ് അലിനെജാദ് പറഞ്ഞു. 2024 ഡിസംബറിൽ ഇറാനിലെ വിപ്ലവ ഗാനമായ ‘അസ് ഖൂനെ ജവനനെ വതൻ’ (Az Khoone Javanane Vatan) പാടിയ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.
Summary: Iranian singer Parastoo Ahmadi has been sentenced to 74 lashes after performing in an online concert without a hijab, an act the Iranian regime categorized as “vulgar and immoral.” A criminal court in Qom province also imposed a two-year travel ban and a two-year restriction on artistic activities for Ahmadi and eight members of her production team.

