ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സിന്ധു നദീജല കരാർ നിർത്തിവെച്ച പശ്ചാത്തലത്തിൽ, രാജ്യത്തിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുടെ നടപടികൾ പാകിസ്താന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ സൈനിക നടപടിയിലേക്ക് നീങ്ങാൻ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജലം എന്നത് പാകിസ്താന്റെ ദേശീയ സുരക്ഷയുടെ ഭാഗമാണെന്നും, അതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.(Pakistan Threatens War Over Indus Waters Treaty Dispute)
ജലപ്രവാഹം തടയാനോ മാറ്റാനോ ഇന്ത്യ ശ്രമിച്ചാൽ യുദ്ധം വരെ നേരിടുമെന്ന് ഖ്വാജ ആസിഫ് പ്രഖ്യാപിച്ചു. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ 1960-ലെ സിന്ധു നദീജല കരാർ താൽക്കാലികമായി മരവിപ്പിച്ചത്. പാകിസ്താൻ ഭീകരതയ്ക്കെതിരെ നടപടിയെടുക്കുന്നതുവരെ കരാർ മരവിപ്പ് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
സിന്ധു നദിയിലെ ജലപ്രവാഹം 2028 ജൂണോടെ പൂർണ്ണമായും നിർത്തിവെക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് കേന്ദ്ര ജൽശക്തി മന്ത്രി സൂചിപ്പിച്ചതാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. സിന്ധു നദീതടത്തിലെ ജലത്തിന്റെ ഏകദേശം 80 ശതമാനവും പാകിസ്താനാണ് ലഭിക്കുന്നത്. കാർഷിക മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും പൂർണ്ണമായും ആശ്രയിക്കുന്ന ഈ സംവിധാനത്തിൽ മാറ്റമുണ്ടാകുന്നത് കോടിക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് പാകിസ്താൻ വാദിക്കുന്നു.
Story Summary
Pakistan’s Defence Minister Khawaja Asif has threatened military action against India, claiming that any move to restrict water flow under the disputed Indus Waters Treaty poses a threat to Pakistan’s national security. Tensions remain extremely high since India suspended the 1960 water-sharing treaty following a 2025 terror attack, with Pakistan now seeking UN intervention to resolve the crisis.

