HomeWorld'അങ്ങേയറ്റം ദൗർഭാഗ്യകരവും ആസൂത്രിതവും': പാകിസ്ഥാനിൽ ചരിത്രപ്രസിദ്ധമായ ഗുരുദ്വാര തകർത്തതിൽ ശക്തമായ പ്രതിഷേധവുമായി...

‘അങ്ങേയറ്റം ദൗർഭാഗ്യകരവും ആസൂത്രിതവും’: പാകിസ്ഥാനിൽ ചരിത്രപ്രസിദ്ധമായ ഗുരുദ്വാര തകർത്തതിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ | Historic 125 Year Old Gurdwara Demolished

🎙️ Latest Podcast

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഫറൂഖാബാദിലുള്ള ‘ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭ സാഹിബ്’ ഒരു പ്രാദേശിക വ്യവസായി നിയമവിരുദ്ധമായി തകർത്തു. 125 വർഷം പഴക്കമുള്ള ഈ ആരാധനാലയം അനുമതിയില്ലാതെയാണ് തകർത്തത്. സംഭവത്തിൽ സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പാകിസ്ഥാൻ സർക്കാർ നടപടിക്ക് നിർബന്ധിതമായി.(Historic 125 Year Old Gurdwara Demolished In Pakistan Sparks Protests And Indian Condemnation)

ഈ നടപടിയെ ഇന്ത്യ നിശിതമായി വിമർശിച്ചു. സിഖ് ആരാധനാലയത്തിന് നേരെയുണ്ടായ ഈ ആക്രമണം അങ്ങേയറ്റം ദൗർഭാഗ്യകരവും ആസൂത്രിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും തകർത്ത ഭാഗങ്ങൾ അടിയന്തരമായി പുനർനിർമിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ പാകിസ്ഥാനിൽ തുടരുന്നതിനെതിരെയും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

സംഭവത്തിൽ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷകാര്യ മന്ത്രി രമേഷ് സിംഗ് അറോറ സ്ഥലം സന്ദർശിച്ച് ഗുരുദ്വാരയുടെ പുനർനിർമാണം ഉടൻ ആരംഭിക്കുമെന്ന് ഉറപ്പുനൽകി. സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിക്കാൻ ഔഖാഫ് വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സ്ഥലം ഏകദേശം 80 വർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും, അവിടെ നിരവധി കുടുംബങ്ങൾ താമസിക്കുകയും കടകൾ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്നുമാണ് പ്രദേശവാസികളായ വ്യാപാരികളുടെ വാദം.

Story Summary

A 125-year-old historic Gurdwara in Farooqabad, Pakistan, was demolished by a local businessman without official authorization, triggering protests from the local Sikh community and condemnation from India. While the Pakistan government has committed to the immediate restoration of the shrine following public outcry, local residents and traders have expressed concerns regarding potential displacement.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.