ധാക്ക: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അസാധാരണമായ സാദൃശ്യം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ അപൂർവ്വ ആൽബിനോ പോത്തിനെ ബലി പെരുന്നാൾ (ഈദുൽ അദ്ഹ) ഖുർബാനിയിൽ നിന്ന് രക്ഷപെടുത്തി ബംഗ്ലാദേശിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റി (Donald Trump Buffalo Bangladesh). വെള്ള കലർന്ന നെറ്റിയും ട്രംപിന്റെ മുടിyയുടെ സമാനമായ സ്വർണ്ണ നിറത്തിലുള്ള രോമലങ്കാരവുമുള്ള ഈ 700 കിലോഗ്രാം തൂക്കമുള്ള പോത്തിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഓൺലൈനിൽ കണ്ടത്. ഇതോടെ പൊതുജനങ്ങൾക്കിടയിൽ ഉണ്ടായ വലിയ താല്പര്യവും സുരക്ഷാ ആശങ്കകളും മുൻനിർത്തി ബംഗ്ലാദേശ് സർക്കാർ അവസാന നിമിഷം ഇടപെടുകയും ഉടമയായ സിയ ഉദ്ദീൻ മൃദയിൽ നിന്ന് പോത്തിനെ വാങ്ങി ധാക്കയിലെ ബംഗ്ലാദേശ് നാഷണൽ സൂവിലേക്ക് മാറ്റാൻ ഉത്തരവിടുകയുമായിരുന്നു. മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് സുരക്ഷിതമായി കാണാനായി ഇതിനായി പ്രത്യേക എൻക്ലോഷറും ഒരുക്കിയിട്ടുണ്ട്.
ദക്ഷിണേഷ്യയിൽ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഇത്തരം ആൽബിനോ വിഭാഗത്തിൽപ്പെട്ട പോത്തുകൾ പൊതുവെ ശാന്തപ്രകൃതക്കാരാണെന്നും പ്രകോപിപ്പിക്കാതിരുന്നാൽ അക്രമസ്വഭാവം കാണിക്കാറില്ലെന്നും ഇതിന്റെ മുൻ ഉടമ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലും മറ്റ് മാധ്യമങ്ങളിലും ഇതിന്റെ ചിത്രം കണ്ടവർ ട്രംപിന്റെ അതേ മുഖഭാവവും ഹെയർസ്റ്റൈലുമാണെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ തന്നെ, സ്വഭാവത്തിൽ ട്രംപിനേക്കാൾ വളരെ ശാന്തനും വിനയമുള്ളവനുമാണ് ഈ പോത്തെന്നാണ് പ്രാദേശിക മാധ്യമങ്ങളോട് നാട്ടുകാർ തമാശയായി പ്രതികരിച്ചത്. ചോളം, സോയാബീൻ, തവിട് തുടങ്ങിയ പോഷകസമൃദ്ധമായ ആഹാരങ്ങൾ നൽകിയാണ് ഇതിനെ വളർത്തിയത്. ഇതേ ഫാമിൽ വളരുന്ന, 750 കിലോയിലധികം തൂക്കമുള്ളതും എപ്പോഴും ബഹളമുണ്ടാക്കുന്നതുമായ മറ്റൊരു പോത്തിന് ജീവനക്കാർ ഇസ്രായേൽ പ്രധാനമന്ത്രിയെ അനുസ്മരിച്ച് “ബെഞ്ചമിൻ നെതന്യാഹു” എന്നും പേരിട്ടിട്ടുണ്ട്.
Summary: A viral albino buffalo nicknamed “Donald Trump” due to its distinctive golden hair pattern has been spared from the Eid al-Adha sacrifice in Bangladesh. Following massive public interest and security concerns, government officials intervened to purchase the 700-kilogram animal and relocate it to the Bangladesh National Zoo in Dhaka for public display. The rare buffalo, known for its remarkably calm temperament, is expected to become a major attraction at the zoo alongside another rowdy farm mate named “Benjamin Netanyahu.”

