കാഠ്മണ്ഡു: നേപ്പാളിലെ റോൾപ ജില്ലയിലുണ്ടായ ദാരുണമായ വാഹന അപകടത്തിൽ 17 പേർ മരിച്ചു. കനത്ത മഴയെത്തുടർന്ന് നിയന്ത്രണം നഷ്ടമായ സ്വകാര്യ ജീപ്പ് 700 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.(17 Killed As Jeep Plunges Into 700 Metre Deep Gorge In Nepal)
തവാങ് റൂറൽ മുനിസിപ്പാലിറ്റിയിലെ ജൽജാലയിൽ നടക്കുന്ന വൈശാഖ് പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാൻ പോയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം ഇരുപതോളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉത്സവ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ഈ ദുരന്തം നേപ്പാളിനെ നടുക്കിയിരിക്കുകയാണ്.
അപകടം നടന്ന ഉടനെ തന്നെ സുരക്ഷാ സേനയും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. പ്രദേശത്ത് തുടരുന്ന ശക്തമായ മഴയും മൂടൽമഞ്ഞും കാഴ്ച തടസ്സപ്പെടുത്തുന്നു.

