അമരാവതി: നൂറിലേറെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ മുഖ്യപ്രതിയായ അയാൻ അഹമ്മദ് തൻവീറിന്റെ വീടിന്റെ ഭാഗങ്ങൾ അധികൃതർ ഇടിച്ചുനിരത്തി (Amravati Abuse Case). പത്തൊൻപതുകാരനായ പ്രതിയുടെ കൊടുംക്രൂരതകൾ പുറത്തുവന്നതിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിന്റെ കർശന നടപടി.
സോഷ്യൽ മീഡിയാ ആപ്പുകൾ വഴി പെൺകുട്ടികളെ വശീകരിച്ചാണ് അയാൻ വലയിലാക്കിയിരുന്നത്. ഇരകളിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണ്.പ്രതിയുടെ പക്കൽ നിന്നും 350-ഓളം പീഡന ദൃശ്യങ്ങളാണ് പോലീസ് കണ്ടെടുത്തത്.ഒരിക്കൽ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡനം തുടരുന്നതായിരുന്നു ഇയാളുടെ രീതി.മുംബൈ, പുനെ തുടങ്ങിയ നഗരങ്ങളിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പീഡനം നടത്തിയിരുന്നത്.
നിലവിൽ 8 ഇരകളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയുടെ ഫോൺ പിടിച്ചെടുത്ത പോലീസ് പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. ഇതിന് പിന്നിൽ വലിയ പെൺവാണിഭ സംഘങ്ങൾ ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. കോടതി ഈ മാസം 21 വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Story Summary: Maharashtra authorities used a bulldozer to demolish parts of the house belonging to Ayaan Ahmed Tanveer, a 19-year-old accused of raping nearly 100 girls and recording their videos in Amravati. Police recovered 350 clips and are investigating potential human trafficking links as the accused remains in custody until April 21.

