HomeCursed Shadows60 ലക്ഷം മനുഷ്യരുടെ അസ്ഥികൂടങ്ങൾക്ക് മേൽ പടുത്തുയർത്തിയ നഗരം; പ്രണയനഗരത്തിന് താഴെ...

60 ലക്ഷം മനുഷ്യരുടെ അസ്ഥികൂടങ്ങൾക്ക് മേൽ പടുത്തുയർത്തിയ നഗരം; പ്രണയനഗരത്തിന് താഴെ മരിച്ചവരുടെ സാമ്രാജ്യം, പാരീസിലെ ഭീതിപ്പെടുത്തുന്ന ‘കാറ്റകോംബുകളുടെ’ ചരിത്രം | Catacombs of Paris

നൂറ്റാണ്ടുകളായി സന്ദർശകരെയും ചരിത്രകാരന്മാരെയും പര്യവേക്ഷകരെയും ഒരുപോലെ ആകർഷിച്ച ഇരുണ്ടതും നിഗൂഢവുമായ ഒരു ലോകമാണ് പാരീസിലെ തിരക്കേറിയ തെരുവുകൾക്കടിയിൽ മറഞ്ഞിരിക്കുന്നത്. പ്രണയ നഗരം എന്ന് അറിയപ്പെടുന്ന പാരീസിനും പറയുവാനുണ്ട് ഇരുട്ടിന്റെ അറപ്പിക്കുന്ന കഥകൾ. അറുപതു ലക്ഷത്തിൽ അധികം വരുന്ന മനുഷ്യരുടെ അസ്ഥികൂടങ്ങൾക്ക് മുകളിലാണ് പ്രണയത്തിന്റെ നഗരം സ്ഥിതിചെയ്യുന്നത്. ഭൂഗർഭ തുരങ്കങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിശാലമായ ശൃംഖലയായ പാരീസിലെ കാറ്റകോംബ്സ് (Catacombs of Paris) നഗരത്തിന്റെ ചരിത്രത്തിലേക്കും വളരെക്കാലം മുൻപ് ജീവിക്കുകയും മരിക്കുകയും ചെയ്ത ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലേക്കും കാഴ്ചക്കാരെ വഴി നടത്തുന്നു.

ശവങ്ങളാൽ നിറഞ്ഞ ശ്മശാനങ്ങൾ

പതിനെട്ടാം നൂറ്റാണ്ടിൽ പാരീസ് വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധി നേരിടുകയുണ്ടായി. നഗരത്തിലെ ശ്മശാനങ്ങൾ, പ്രത്യേകിച്ച് ലെസ് ഇന്നസെന്റ്സ് സെമിത്തേരി തിങ്ങിനിറഞ്ഞിരുന്നു. കഷ്ടിച്ച് ഒരു മൃതദേത്തെ പോലും സംസ്‌കരിക്കാൻ കഴിയാത്ത സാഹചര്യം. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ വളരെ അടുത്ത് കുഴിച്ചിടുകയും, ചുറ്റുമുള്ള പ്രദേശങ്ങളിലെ വായുവിൽ ചീഞ്ഞഴുകിയ ശവങ്ങളുടെ ദുർഗന്ധം പരക്കുവാനും തുടങ്ങി. പല രോഗങ്ങൾ കാരണം മരണപ്പെടുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കാൻ ആരംഭിച്ചിരുന്നു. പ്ലേഗ് വ്യാപനം, ഫ്രഞ്ച് വിപ്ലവം എന്നിവ മൂലം മരണപ്പെടുന്നവരുടെ എണ്ണവും ഏറെയായിരുന്നു. ശ്മശാനങ്ങളിൽ സ്ഥല പരിമിതി കാരണം മൃതദേഹങ്ങൾ അടുത്തടുത്തായി കുഴിച്ചിടുവാൻ തുടങ്ങി, എന്നാൽ ഇതു വഴിയൊരുക്കിയതോ ഇതിലും വലിയ പ്രശ്നങ്ങളെ ആയിരുന്നു. യാതൊരു മുൻകരുതലുകളും ഇല്ലാതെ ഇത്തരത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചത് പാരീസ് നഗരത്തിൽ കുടിവെള്ളം മലിനമാകുന്നത് ഉൾപ്പെടെയുള്ള വിപത്തിലേക്ക് നയിച്ചു, ഇത് രോഗ വ്യാപനത്തെ കൂടുതൽ രൂക്ഷമാക്കി.

1786-ൽ ഫ്രഞ്ച് സർക്കാർ ഈ ഗുരുതരമായ പ്രശ്നത്തിന് പരിഹാരം എന്നവണ്ണം, നഗരത്തിലെ തിരക്കേറിയ ശ്മശാനങ്ങളിൽ നിന്നുള്ള ശവങ്ങൾ നഗരത്തിന് താഴെയുള്ള ഉപേക്ഷിക്കപ്പെട്ട ചുണ്ണാമ്പുകല്ല് ക്വാറികളിലേക്ക് മാറ്റാൻ തീരുമാനിച്ചു. ആറ് ദശലക്ഷത്തിലധികം ആളുകളുടെ അസ്ഥികൾ സൂക്ഷിക്കുന്ന മരിച്ചവരുടെ സാമ്രാജ്യമായി ഈ ഭൂഗർഭ കല്ലറ മാറി. ആദ്യകാലങ്ങളിൽ ഇന്ന് കാണുന്നത് പോലെ ആയിരുന്നില്ല അസ്ഥികൾ സൂക്ഷിച്ചിരുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ അസ്ഥികൾ ശ്രദ്ധാപൂർവ്വം പുറത്തെടുത്ത് തുരങ്കങ്ങളിലേക്ക് മാറ്റി, അവിടെ അവ ക്രമീകരിച്ചു. തലയോട്ടികൾ, അസ്ഥി കഷണങ്ങൾ, മറ്റ് അസ്ഥികൾ എന്നിവ അടുക്കുകയും സങ്കീർണ്ണമായ പാറ്റേണുകളിൽ ക്രമീകരിക്കുകയും ചെയ്തു. തുടക്കത്തിൽ അവയുടെ സ്ഥാനനിർണ്ണയത്തിൽ കുഴപ്പങ്ങളുണ്ടായിരുന്നുവെങ്കിലും, പിന്നീടുള്ള ക്രമീകരണങ്ങൾ കൂടുതൽ കലാപരമായ രൂപങ്ങൾ സ്വീകരിച്ചു തുടങ്ങി.

1810-ൽ തുരങ്കങ്ങളെ സന്ദർശിക്കാൻ കഴിയുന്ന ഒരു ശവകുടീരമാക്കി മാറ്റിയ ലൂയിസ്-എറ്റിയെൻ ഹെറികാർട്ടിൻ്റെ നിർദ്ദേശപ്രകാരം, കാറ്റകോംബുകൾ ആദ്യം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. കാലക്രമേണ, തുരങ്കങ്ങൾ പാരീസ് സംസ്കാരത്തിന്റെ അഭിവാജ്യ ഘടകമായി മാറി. അസ്ഥികളുടെ പ്രദർശനം മരിച്ചവരുടെ ഗംഭീരമായ വിശ്രമസ്ഥലമായി മാത്രമല്ല, നഗരത്തിന്റെ പ്രക്ഷുബ്ധമായ ചരിത്രത്തിന്റെയും ജീവിതത്തിന്റെ ദുർബലതയുടെയും ഓർമ്മപ്പെടുത്തൽ കൂടിയായി നിലനിൽക്കുന്നു.

പാരീസിലെ കാറ്റകോംബുകൾ ഏകദേശം 240 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. എന്നാൽ ഒരു ചെറിയ ഭാഗം, ഏകദേശം 1.5 കിലോമീറ്റർ മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളത്. കാറ്റകോംബുകളുടെ വീതി ഇടുങ്ങിയ തുരങ്കങ്ങളിൽ 2-5 മീറ്റർ മുതൽ വലിയ അറകളിൽ 10-15 മീറ്റർ വരെയായി വ്യത്യാസപ്പെടുന്നു. കാറ്റകോംബിൻ്റെ ആഴം ശരാശരി 20-30 മീറ്റർ തെരുവ് നിരപ്പിൽ താഴെയാണ്, ചില പ്രദേശങ്ങൾ 40 മീറ്റർ വരെ ആഴത്തിലുമാണ്. ചുണ്ണാമ്പുകല്ലും ജിപ്‌സവും കൊണ്ട് കൊത്തിയെടുത്ത ഈ വിശാലമായ ഭൂഗർഭ ശൃംഖല ഏകദേശം 11 ഹെക്ടർ അഥവാ 27 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.

ഭീതിപ്പെടുത്തുന്ന അസ്ഥികളുടെ ലോകത്തിലേക്ക് ഓരോ വർഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. പാരിസിലെ കാറ്റകോംബ്സ് ഇന്ന് നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പാരീസിന്റെ പരിണാമത്തിന്റെ സവിശേഷമായ ഒരു സാക്ഷ്യപത്രമായും ഭൂതകാലത്തിന്റെ ഭയാനകവും എന്നാൽ ആകർഷകവുമായ ഒരു ഓർമ്മപ്പെടുത്തലാണ് മരിച്ചവരുടെ സാമ്രാജ്യം.

The Catacombs of Paris serve as a massive underground ossuary containing the skeletal remains of over six million people, relocated from overflowing city cemeteries to resolve an 18th-century public health crisis. These labyrinthine tunnels, originally limestone quarries, stretch for nearly 240 kilometers beneath the city and feature skulls and bones arranged in intricate, macabre displays. Today, it remains one of the world’s most famous dark tourism sites, offering a haunting glimpse into the turbulent and plague-ridden history of the French capital.

WhatsApp Channel Banner

Latest updates

ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ കോക്കെയ്ൻ ഉപയോഗിച്ചതിന്...

സിഡ്‌നി: 2026 ലോകകപ്പിൽ ഓസ്‌ട്രേലിയക്കായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത 22-കാരനായ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ (Cristian volpato drug driving sydney) മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസിന്റെ പിടിയിലായി. സിഡ്‌നിയിലെ ആൻസാക് പാലത്തിൽ...

ആലപ്പുഴയിൽ ക്വട്ടേഷൻ ആക്രമണം: 24-കാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി...

ആലപ്പുഴ: വീട്ടിൽ തനിച്ചായിരുന്ന യുവാവിനെ വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി (Alappuzha youth murder aryad). ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു - 24) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഗുണ്ടാ...

ലഹരിവേട്ട: തലശ്ശേരി കൊളശ്ശേരിയിൽ 4.19 ഗ്രാം MDMA-യുമായി മൂന്ന്...

കണ്ണൂർ: തലശ്ശേരി കൊളശ്ശേരിയിൽ വൻ ലഹരിവേട്ട. 4.19 ഗ്രാം എം.ഡി.എം.എ (MDMA) യുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു (Thalassery mdma arrest kolassery). പന്ന്യന്നൂർ സ്വദേശി മുഹമ്മദ് റഫ്നാസ്, പുന്നോൽ...

നീറ്റ് വിവാദം: എന്‍.ടി.എയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ...

ന്യൂഡൽഹി: നീറ്റ് യു.ജി (NTA official sacked neet ug controversy) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (NTA) വൻ അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. ഇതിന്റെ...

കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച് ബി.ജെ.പി നേതാവ് രവ്‌നീത് സിങ് ബിട്ടു;...

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിസ്ഥാനം രാജിവെച്ച് പഞ്ചാബിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവ് രവ്‌നീത് സിങ് ബിട്ടു (Ravneet singh bittu resigns). ഇദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....