ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ കോട്ടകൾ തകർത്ത് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ചുരുങ്ങിയ കാലയളവിനുള്ളിലാണ് 51-കാരനായ വിജയ് തമിഴ് രാഷ്ട്രീയത്തിന്റെ സിംഹാസനം പിടിച്ചെടുത്തത്.(Vijay Sworn In As Tamil Nadu Chief Minister Ending Six Decades Of Dravidian Rule)
ഏകദേശം 60 വർഷമായി തമിഴ്‌നാട് രാഷ്ട്രീയത്തെ അടക്കിവാണ ഡിഎംകെ, എഐഎഡിഎംകെ കക്ഷികളെ നിഷ്പ്രഭമാക്കിയാണ് വിജയ്‌യുടെ ഈ ചരിത്രനേട്ടം. നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. ഭൂരിപക്ഷം ഉറപ്പാക്കിയത് സഖ്യകക്ഷികൾഅഞ്ച് ദിവസം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് വിജയ് ഭൂരിപക്ഷം തെളിയിച്ചത്. ടിവികെയുടെ 108 സീറ്റുകൾക്ക് പുറമെ താഴെ പറയുന്ന പാർട്ടികളുടെ പിന്തുണയോടെ 120 എംഎൽഎമാരുടെ പിൻബലം വിജയ് സർക്കാരിനുണ്ട്.
കോൺഗ്രസ്: 5 വിസികെ (VCK): 2സിപിഐ (CPI): 2സിപിഎം (CPI-M): 2മുസ്ലിം ലീഗ് (IUML): 2 എന്നിങ്ങനെയാണ് നില. വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചതിനാൽ അതിൽ ഒന്ന് രാജിവെക്കേണ്ടതുണ്ട്. എങ്കിലും കേവല ഭൂരിപക്ഷമായ 118 എന്ന സംഖ്യ സുരക്ഷിതമായി മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചു.
രാഹുൽ ഗാന്ധി സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ടെത്തിയത് പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. മെയ് 13-നകം നിയമസഭയിൽ വിശ്വാസവോട്ട് തേടാൻ ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി സാമൂഹ്യനീതിക്കും വികസനത്തിനും മുൻതൂക്കം നൽകുന്ന ഒരു ഭരണമാണ് വിജയ് വാഗ്ദാനം ചെയ്യുന്നത്. തൃഷയടക്കം പ്രമുഖരും ചടങ്ങിൽ സന്നിഹിതരാണ്.
Story Summary
Actor-turned-politician Vijay has been sworn in as the Chief Minister of Tamil Nadu, ending nearly 60 years of dominance by Dravidian parties (DMK & AIADMK). Leading the Tamilaga Vettri Kazhagam (TVK), he formed a coalition government with the support of 120 MLAs, including Congress and Left parties.

