ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഇറാൻ. ‘എംടി സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെയാണ് യു.എസ് സൈനിക നടപടി ഉണ്ടായത്. ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.(US Attack Off Omani Coast Kills Three Indian Sailors)
അമേരിക്കയുടെ ഈ നടപടിയെ ഇറാൻ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി പ്രതികരിച്ചു. സമുദ്ര സുരക്ഷയെ വെല്ലുവിളിക്കുന്ന അമേരിക്കയുടെ ഇത്തരം ‘ഭരണകൂട കടൽക്കൊള്ള’ നയങ്ങൾക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട നാവികരുടെ കുടുംബാംഗങ്ങൾക്ക് ഇറാൻ അനുശോചനം അറിയിച്ചു.
സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സുരക്ഷാ ഏജൻസികളും ജാഗ്രതയിലാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതിനൊപ്പം, മേഖലയിലുള്ള ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകി. സിവിലിയൻ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ വ്യക്തമാക്കി. ഐഎംഒ സെക്രട്ടറി ജനറൽ ആഴ്സനിയോ ഡൊമിംഗസ് സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാത്മക സാഹചര്യം ഈ ആക്രമണത്തോടെ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
Story Summary
Three Indian sailors were killed after a US military attack on the commercial vessel ‘MT Settebello’ off the Omani coast, sparking severe criticism from Iran, which condemned the act as a violation of international law. The incident has drawn urgent concern from the International Maritime Organization (IMO) and prompted the Indian government to heighten surveillance to ensure the safety of its maritime personnel in the region.

