ന്യൂഡൽഹി: തെലങ്കാനയിൽ ഈ യാസംഗി (റബി) സീസണിൽ ഉത്പാദിപ്പിക്കുന്ന 30 ലക്ഷം മെട്രിക് ടൺ പുഴുങ്ങലരി കേന്ദ്ര സർക്കാർ സംഭരിക്കണമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു (Telangana Rice Procurement). സിവിൽ സപ്ലൈസ് മന്ത്രി എൻ. ഉത്തം കുമാർ റെഡ്ഡിക്കൊപ്പം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
റബി സീസണിൽ വിളവെടുക്കുന്ന നെല്ല് പുഴുങ്ങലരി നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമാണെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. 30 ലക്ഷം മെട്രിക് ടൺ പുഴുങ്ങലരിയും 5 ലക്ഷം മെട്രിക് ടൺ പച്ചരിയും നൽകാൻ തെലങ്കാന സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു. ഇതിന് കേന്ദ്രമന്ത്രി തത്വത്തിൽ അംഗീകാരം നൽകി. ഇത് കൂടാതെ
2014-15 ഖാരിഫ് സീസൺ മുതൽ കേന്ദ്രം നൽകാനുള്ള 1,468.94 കോടി രൂപയുടെ കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. സിവിൽ സപ്ലൈസ് വകുപ്പ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളിലെ വിളർച്ചയും പോഷകാഹാരക്കുറവും പരിഹരിക്കാൻ സ്കൂളുകൾ വഴിയും അംഗൻവാടികൾ വഴിയും വിതരണം ചെയ്തിരുന്ന ഫോർട്ടിഫൈഡ് റൈസ് പദ്ധതി പുനരാരംഭിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നെല്ല് സംഭരിച്ച് 48 മണിക്കൂറിനുള്ളിൽ കർഷകരുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിൽ തെലങ്കാന മാതൃകയാണെന്നും രാജ്യത്തെ ഏറ്റവും വലിയ നെല്ലുല്പാദന സംസ്ഥാനമായി തെലങ്കാന മാറിയെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
Summary: Telangana Chief Minister A. Revanth Reddy and Civil Supplies Minister N. Uttam Kumar Reddy met Union Food Minister Pralhad Joshi in Delhi on Friday, urging the Centre to procure 30 lakh metric tonnes (LMT) of parboiled rice from the state during the current Yasangi (Rabi) season. The CM highlighted that the Rabi paddy is ideal for parboiled rice milling. In a positive response, Minister Joshi gave an in-principle approval to the proposal. Additionally, the CM requested the release of pending dues amounting to Rs 1,468.94 crore and the resumption of the Fortified Rice Kernels (FRK) scheme to combat nutritional deficiencies in children.

