ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ടിവികെ എംഎൽഎമാരെ കൂറുമാറ്റാൻ വൻ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ രാഷ്ട്രീയരംഗം പ്രക്ഷുബ്ധമാകുന്നു. ടിവികെ എംഎൽഎ എൻ. ഇളയരാജയ്ക്ക് കൂറുമാറുന്നതിനായി 30 മുതൽ 35 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായാണ് വെളിപ്പെടുത്തൽ. മുഖ്യമന്ത്രി സി. ജോസഫ് വിജയിയോടുള്ള കൂറ് പ്രഖ്യാപിച്ച ഇളയരാജ, കോഴ വാഗ്ദാനം താൻ തള്ളിക്കളഞ്ഞതായും വ്യക്തമാക്കി.(Tamil Nadu political crisis TVK MLA alleges horse trading bid by DMK)
തിരുനാവുക്കരശ് എന്ന വ്യക്തിയാണ് തന്നെ സമീപിച്ചതെന്നും, 10 ടിവികെ എംഎൽഎമാരും ഒരു സിറ്റിംഗ് മന്ത്രിയും ഇതിനകം ഡിഎംകെയിൽ ചേരാൻ സമ്മതിച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടതായി ഇളയരാജ പറഞ്ഞു. എന്നാൽ, ഈ വാഗ്ദാനം അങ്ങേയറ്റം അവിശ്വസനീയമാണെന്നും തന്നെ പ്രലോഭിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് തിരുനാവുക്കരശ്, നരേഷ്, ത്യാഗരാജൻ എന്നിവരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ ആരോപണങ്ങൾ ഡിഎംകെ നിഷേധിച്ചു. തങ്ങളുടെ രണ്ട് എംഎൽഎമാരെ രാജിവെപ്പിക്കാൻ മുഖ്യമന്ത്രി ജോസഫ് വിജയ് ശ്രമിച്ചെന്ന് ആരോപിച്ച് ഡിഎംകെ ഗവർണർക്കും വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ഡയറക്ടറേറ്റിനും പരാതി നൽകി.
Story Summary
Tamil Nadu politics is in turmoil after TVK MLA N. Elaiyaraja alleged he was offered Rs 30-35 crore to defect to the DMK, claiming the accused mentioned that several other ruling party legislators had already been swayed. While police have arrested three individuals.

