ന്യൂഡൽഹി: സി ബി എസ് ഇ പുനർമൂല്യനിർണ്ണയം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് സിബിഎസ്ഇയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഫലപ്രഖ്യാപനത്തിലെ കാലതാമസം വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള കർമ്മപദ്ധതി വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കാനും കോടതി ബോർഡിന് നിർദ്ദേശം നൽകി.(Supreme Court Directs CBSE To Expedite Class XII Result Declaration)
കൂടുതൽ സമയം വേണമെന്ന സിബിഎസ്ഇയുടെ ആവശ്യം കോടതി തള്ളി. “ആവശ്യമെങ്കിൽ രാപ്പകൽ പണിയെടുത്താണെങ്കിലും വെള്ളിയാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണം,” കോടതി വ്യക്തമാക്കുകയും കേസ് ജൂൺ 12-ലേക്ക് മാറ്റുകയും ചെയ്തു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ നേരത്തെ പ്രത്യേക മൂല്യനിർണ്ണയ രീതി ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പല വിദ്യാർത്ഥികളുടെയും ഫലം ‘ആർ.എൽ’ എന്ന് കാണിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
സൗദി അറേബ്യയിൽ നിന്ന് പരീക്ഷ എഴുതിയ വിദ്യാർത്ഥിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച മൂല്യനിർണ്ണയ രീതി പ്രകാരം ഫലം പ്രസിദ്ധീകരിക്കുകയോ, അല്ലെങ്കിൽ പ്രത്യേക പരീക്ഷ എഴുതാൻ അനുവദിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ബോർഡിന് പലതവണ നിവേദനം നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഫലം വൈകുന്നത് സർവ്വകലാശാലാ പ്രവേശനത്തെ ദോഷകരമായി ബാധിക്കുമെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.
Story Summary
The Supreme Court has directed the CBSE to expedite the declaration of Class XII Improvement Examination results, emphasizing that delays could jeopardize the academic admissions of students based in West Asian countries. The bench, rejecting a request for more time, ordered the board to submit a plan by Friday to ensure students’ interests are protected, following a plea from a student whose result was withheld.

