ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (NTA) രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെ ബാധിക്കുന്ന വീഴ്ചകൾ എങ്ങനെ സംഭവിച്ചു എന്ന് കോടതി ചോദിച്ചു.(Supreme Court Criticizes NTA Over NEET Exam Irregularities)
യു.പി.എസ്.സി അടക്കമുള്ള സ്ഥാപനങ്ങളുടെ പരീക്ഷാ നടത്തിപ്പ് രീതികൾ കണ്ട് എൻ.ടി.എ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് കോടതി ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ വലിയ തോതിലുള്ള വീഴ്ചകൾ അംഗീകരിക്കാനാകില്ലെന്നും, യുവാക്കളെ നിരാശരാക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും, യുവാക്കളുടെ ഭാവിയെക്കുറിച്ച് സർക്കാരിന് അതീവ ആശങ്കയുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. പരീക്ഷാ ക്രമക്കേടുകൾ പരിശോധിക്കാൻ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശകളിൽ ഭൂരിഭാഗവും നടപ്പിലാക്കി കഴിഞ്ഞുവെന്ന് സമിതി ചെയർമാൻ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരിച്ചു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിനായി തുടർനടപടികൾ സംബന്ധിച്ച് ആറാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ എൻ.ടി.എയോടും കേന്ദ്ര സർക്കാരിനോടും കോടതി നിർദ്ദേശിച്ചു.
Story Summary
The Supreme Court has sharply criticized the National Testing Agency (NTA) regarding the NEET examination irregularities, questioning how question paper leaks occurred and why such lapses persist. Emphasizing the need for faultless exam conduct, the court directed the NTA and the central government to submit a detailed affidavit within six weeks regarding future examination procedures, while the government assured that the Prime Minister is personally overseeing the matter.

