പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡിൽ കനത്ത മഴയെത്തുടർന്ന് മാലിന്യക്കൂമ്പരം ഇടിഞ്ഞുവീണ് കെട്ടിടം തകർന്നു. അപകടത്തിൽ 15 ഓളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ (Pune building collapse). മോഷിയിൽ സ്ഥിതി ചെയ്യുന്ന മൂന്നുനില കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. നഗരസഭയുടെ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്തിട്ടുള്ള സ്വകാര്യ കമ്പനിയുടെ ഭരണനിർവ്വഹണ ഓഫീസായിരുന്നു ഇത്.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന കൂറ്റൻ മാലിന്യ മലയ്ക്ക് സമീപമായിരുന്നു ഈ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. കനത്ത മഴയിൽ മാലിന്യക്കൂമ്പരം കുതിർന്ന് കെട്ടിടത്തിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ വിജയ് സൂര്യവൻഷി അറിയിച്ചു. സംഭവസമയം ഓഫീസിലുണ്ടായിരുന്ന ജീവനക്കാരാണ് കുടുങ്ങിക്കിടക്കുന്നവരിൽ ഏറെയും. പോലീസ്, അഗ്നിശമന സേന, എൻ.ഡി.ആർ.എഫ് സംഘം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
Summary: At least 15 people are feared trapped after a three-storey administrative building in Moshi, Pune, collapsed when a massive, rain-soaked mound of legacy waste crashed onto it. Emergency rescue teams, including the NDRF, police, and fire department, have launched a full-scale operation to reach the trapped employees of the private waste-processing firm.

